റൂട്ട് സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ക്കും, പ്രവചനവുമായി മുന്‍ ഇന്ത്യന്‍ താരം

Published : Jul 07, 2022, 06:36 PM IST
റൂട്ട് സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ക്കും, പ്രവചനവുമായി മുന്‍ ഇന്ത്യന്‍ താരം

Synopsis

200 ടെസ്റ്റില്‍ 15,921 റണ്‍സാണ് സച്ചിന്‍ അടിച്ചെടുത്തത്. 31കാരനായ റൂട്ട് ആകട്ടെ നിലവില്‍ 10,458 റണ്‍സടിച്ചിട്ടുണ്ട്. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ നേടിയ സെഞ്ചുറിയോടെ 28 സെഞ്ചുറികളുമായി റൂട്ട് വിരാട് കോലിയെയും സ്റ്റീവ് സ്മിത്തിനെയും ഹാഷിം അംലയെയും മൈക്കല്‍ ക്ലാര്‍ക്കിനെയും മറികടന്നിരുന്നു.

മുംബൈ: ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ട് ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനാവുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍. നിലവിലെ ഫോമില്‍ കുറേക്കാലം കൂടി കളിക്കാനായാല്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ റൂട്ടിന് കഴിയുമെന്നും ജാഫര്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

'ഈ പോക്ക് പോയാല്‍ കാര്യം പോക്കാ'; ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ സാധ്യത കുറവെന്ന് വസീം ജാഫർ

ദീര്‍ഘകാലം കളിക്കാനായാല്‍ സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ റൂട്ടിനാവും. റൂട്ടിന് 31 വയസെ ആയിട്ടുള്ളു. പക്ഷെ ഇംഗ്ലീഷ്, ഓസ്ട്രേലിയന്‍ താരങ്ങളുടെ കരിയറിന് അധികം ദൈര്‍ഘ്യമുണ്ടാവാറില്ലെന്ന് നമുക്കറിയാം. എങ്കിലും ഒരു അഞ്ചോ ആറോ വര്‍ഷം കൂടി കളിക്കാനായാല്‍ റൂട്ടിന് സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ക്കാനാവുമെന്നാണ് ഞാന്‍ കരുതുന്നതെന്നും ജാഫര്‍ പറഞ്ഞു.

ജോ റൂട്ടിന്‍റെ റണ്‍മല, പുതിയ റെക്കോർഡ്; എലൈറ്റ് പട്ടികയില്‍ ഇടം

200 ടെസ്റ്റില്‍ 15,921 റണ്‍സാണ് സച്ചിന്‍ അടിച്ചെടുത്തത്. 31കാരനായ റൂട്ട് ആകട്ടെ നിലവില്‍ 10,458 റണ്‍സടിച്ചിട്ടുണ്ട്. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ നേടിയ സെഞ്ചുറിയോടെ 28 സെഞ്ചുറികളുമായി റൂട്ട് വിരാട് കോലിയെയും സ്റ്റീവ് സ്മിത്തിനെയും ഹാഷിം അംലയെയും മൈക്കല്‍ ക്ലാര്‍ക്കിനെയും മറികടന്നിരുന്നു. ഇന്ത്യക്കെതിരായ പരമ്പരയില്‍ മാത്രം 105.28 ശരാശരിയില്‍ 737 റണ്‍സാണ് റൂട്ട് അടിച്ചു കൂട്ടിയത്. റൂട്ട് നേടിയ 28 സെഞ്ചുറികളില്‍ ഒമ്പതെണ്ണവും ഇന്ത്യക്കെതിരെ ആണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പ്രധാനമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും കടുപ്പമേറിയ ജോലി ചെയ്യുന്ന വ്യക്തി'; ഗംഭീറിനെ വാഴ്ത്തി ശശി തരൂര്‍
രഞ്ജി ട്രോഫി: കേരളം ഇന്ന് നിര്‍ണായക മത്സരത്തില്‍ ചണ്ഡിഗഢിനെതിരെ, മുഹമ്മദ് അസറുദ്ദീന്‍ നയിക്കും