പാതും നിസങ്കക്ക് സെഞ്ചുറി, ഓസ്ട്രേലിയക്കെതിരെ വമ്പന്‍ ജയവുമായി ശ്രീലങ്ക സൂപ്പര്‍ 8ൽ, അവസാന മത്സരം ഓസീസിന് നിർണായകം

Published : Feb 16, 2026, 10:31 PM IST
Pathum Nissanka

Synopsis

അര്‍ധസെഞ്ചുറി നേടിയ മെന്‍ഡിസ് പുറത്താശേഷം പവന്‍ രത്നായകയെ(28) കൂട്ടുപിടിച്ച നിസങ്ക ലങ്കയുടെ സൂപ്പര്‍ 8 പ്രവേശനം രാജകീയമാക്കി.

കൊളംബോ: മുൻ ചാമ്പ്യൻമാരായ ഓസ്ട്രേിലയയുടെ സൂപ്പര്‍ 8 സാധ്യതകള്‍ തുലാസിലാക്കി ശ്രീലങ്ക. ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ഓസ്ട്രേലിയയെ 8 വിക്കറ്റിന് തകര്‍ത്ത ശ്രീലങ്ക സൂപ്പര്‍ 8ലെത്തിയപ്പോള്‍ സൂപ്പര്‍ 8ലെത്താന്‍ ഓസ്ട്രേലിയക്ക് അവസാന മത്സരം വരെ കാത്തിരിക്കണം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 20 ഓവറില്‍ 181 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 52 പന്തില്‍ ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി നേടിയ ഓപ്പണര്‍ പാതും നിസങ്കയുടെയും 38 പന്തില്‍ 51 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസിന്‍റെയും ബാറ്റിംഗ് മികവില്‍ ശ്രീലങ്ക അനായാസ ജയം സ്വന്തമാക്കി. ഒരു റണ്‍സെടുത്ത കുശാല്‍ പേരേരെയെ രണ്ടാം ഓവറിലെ നഷ്ടമായശേഷമായിരുന്നു നിസങ്കയും മെന്‍ഡിസും ചേര്‍ന്ന് ലങ്കക്കായി തിരിച്ചടിച്ചത്.

അര്‍ധസെഞ്ചുറി നേടിയ മെന്‍ഡിസ് പുറത്താശേഷം പവന്‍ രത്നായകയെ(28) കൂട്ടുപിടിച്ച നിസങ്ക ലങ്കയുടെ സൂപ്പര്‍ 8 പ്രവേശനം രാജകീയമാക്കി. തോല്‍വിയോടെ നാളെ നടക്കുന്ന സിംബാബ്‌വെ-അയര്‍ലന്‍ഡ് മത്സരഫലം ഓസ്ട്രേലിയക്ക് നിര്‍ണായകമായി. അവസാന മത്സരത്തില്‍ ഒമാനെ നേരിടുന്ന ഓസീസിന് ജയിച്ചാലും സൂപ്പര്‍ 8 ഉറപ്പിക്കാനാവില്ല. അയര്‍ലന്‍ഡിനെതിരെ സിംബാബ്‌വെ ജയിച്ചാല്‍ ഓസ്ട്രേലിയ സൂപ്പര്‍ 8ലെത്താതെ പുറത്താവും. വെള്ളിയാഴ്ചയാണ് ഓസീസ് ഒമാനെ നേരിടുക.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്കായി അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റൻ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 8.1 ഓവറില്‍ 104 റണ്‍സടിച്ചെങ്കിലും ഇരുവരും മടങ്ങിയശേഷം സ്പിന്നര്‍മാരിലൂടെ ഓസീസിനെ പൂട്ടിയ ലങ്ക മത്സരത്തിലേക്ക് തിരിച്ചെത്തി. 27 റണ്‍സെടുത്ത ജോഷ് ഇംഗ്ലിസും 22 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്‌വെല്ലും മാത്രമാണ് പിന്നീട് ഓസീസ് നിരയില്‍ രണ്ടക്കം കടന്നത്. ലങ്കക്കായി ദുഷന്‍ ഹേമന്ത മൂന്ന് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗ്രൗണ്ടിൽ ക്യാച്ച് വിട്ടതിന് സൂര്യയുടെ ശകാരം, ഗ്രൗണ്ടിന് പുറത്ത് കുൽദീപിന്‍റെ പ്രതികാരം, വീഡിയോ വൈറൽ
'ആരോടും ഒന്നും പറയേണ്ട, നമുക്ക് കളിച്ച് ജയിക്കാം'; പാക് പോരിന് മുൻപ് ടീം അംഗങ്ങൾക്ക് സൂര്യകുമാർ യാദവ് നല്‍കിയ നിർദേശം, വീഡിയോ