
വണ്ടിപ്പെരിയാർ: പതിമൂന്നു കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടന്മേട് സ്വദേശി പ്രമോദാണ് വണ്ടിപ്പെരിയാർ പോലീസിന്റെ പിടിയിലായത്. വണ്ടിപ്പെരിയാർ ഡൈമുക്ക് എസ്റ്റേറ്റിൽ തമാസിച്ചിരുന്ന പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ ചൊവ്വാഴ്ച രാത്രിയാണ് കാണാതാകുന്നത്. തുടർന്ന് ബന്ധുക്കൾ വണ്ടിപ്പെരിയാർ പൊലീസിൽ പരാതി നൽകി.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വണ്ടൻമേട്, രാജാക്കണ്ടം സ്വദേശി പുത്തൻവീട്ടിൽ പ്രമോദാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് കണ്ടെത്തിയത്. പെൺകുട്ടിയും മുത്തച്ഛനും മുത്തശ്ശിയും മാത്രമാണ് വീട്ടിലുള്ളത്. അച്ഛൻ ബംഗലുരുവിൽ ജോലി ചെയ്യുകയാണ്.
പ്രമോദിൻറെ ബന്ധുക്കളിലൊരാൾ പെൺകുട്ടിയുടെ വീടിനടുത്ത് താമസിക്കുന്നുണ്ട്. ഇവിടെ എത്തിയപ്പോഴാണ് ഇരുവരും തമ്മിൽ പരിചയപ്പെട്ട് പ്രണയത്തിലായത്. ചൊവ്വാഴ്ച രാതി ബൈക്കിലെത്തിയ പ്രതി പെൺകുട്ടിയെ വിളിച്ചു കൊണ്ടുപോയി രാജാക്കണ്ടെത്ത് തൻറെ വീട്ടിൽ പാർപ്പിച്ചു. ഇവിടെ നിന്നുമാണ് ഇരുവരെയും പൊലീസ് കണ്ടെത്തിയത്.
പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം സ്ഥിരീകരിച്ചത്. ബലാത്സംഗം, പോക്സോ തുടങ്ങിയ വകുപ്പുകളാണ് പ്രമോദിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam