വസ്തു വിൽക്കാനെത്തി പരിചയം, ജ്യോതിഷ പ്രവചനങ്ങൾ നടത്തിയിരുന്ന യുവതിയെ പീഡിപ്പിച്ച് 40കാരൻ

Published : Mar 19, 2024, 01:24 PM IST
വസ്തു വിൽക്കാനെത്തി പരിചയം, ജ്യോതിഷ പ്രവചനങ്ങൾ നടത്തിയിരുന്ന യുവതിയെ പീഡിപ്പിച്ച് 40കാരൻ

Synopsis

ജ്യോതിഷം പഠിക്കാനെന്ന പേരിൽ ഇവരുമായി ചങ്ങാത്തം സ്ഥാപിച്ചിരുന്നു. ഇതിന് ശേഷം വസ്തു വിൽപന ഉറപ്പിക്കാനെന്ന പേരിൽ വിളിച്ച് വരുത്തി പീഡിപ്പിച്ചതായാണ് പരാതി

ദില്ലി: ടാരോ കാർഡുകളിലൂടെ ജ്യോതിഷ പ്രവചനങ്ങൾ നടത്തിയിരുന്ന യുവതിയെ പീഡിപ്പിച്ച് യുവാവ്. ദില്ലിയിലാണ് സംഭവം. വസ്തു വിൽപനയുമായി ബന്ധപ്പെട്ട് യുവതിയെ പരിചയപ്പെട്ട യുവാവ്, ജ്യോതിഷം പഠിക്കാനെന്ന പേരിൽ ഇവരുമായി ചങ്ങാത്തം സ്ഥാപിച്ചിരുന്നു. ഇതിന് ശേഷം വസ്തു വിൽപന ഉറപ്പിക്കാനെന്ന പേരിൽ വിളിച്ച് വരുത്തി പീഡിപ്പിച്ചതായാണ് പരാതി. ദില്ലിയിലെ നെബ് സാരായി മേഖലയിലാണ് സംഭവം. 36കാരിയായ യുവ ജ്യോതിഷിയാണ് പീഡനത്തിനിരയായത്. ഇവരുടെ പരിചയക്കാരനായ 40കാരനാണ് ഇവരെ പീഡിപ്പിച്ചത്.

ജനുവരി മാസത്തിൽ യുവതിയുടെ വസ്തു വിൽപനയുമായി ബന്ധപ്പെട്ടാണ് 40 കാരൻ ഇവരെ പരിചയപ്പെടുന്നത്. വസ്തു വിറ്റ് തന്നിരിക്കുമെന്നാണ് വീട്ടിലെത്തി യുവതിയെ പരിചയപ്പെട്ട 40കാരൻ പറഞ്ഞിരുന്നത്. ഈ സമയത്താണ് യുവതി ജ്യോതിഷ വിദഗ്ധയാണെന്ന് 40കാരൻ മനസിലാക്കുന്നത്. ഇതോടെ തനിക്കും ജ്യോതിഷം പഠിക്കാൻ ആഗ്രഹമുണ്ടെന്ന് ഇയാൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ജനുവരി 24ന് വസ്തു കച്ചവടം ചെയ്യാനായി ആളെ കിട്ടിയെന്നും ഉടൻ ഡീൽ ഉറപ്പിക്കണം എന്നും വിശദമാക്കി 40 കാരൻ യുവതിയെ നെബ് സാരായിലെ വീട്ടിലേക്ക് ഇവരെ വിളിച്ചു വരുത്തി.

ഇവിടെത്തിയ ശേഷം ഇയാൾ നൽകിയ ജ്യൂസ് കുടിച്ച് അബോധാവസ്ഥയിലായ യുവതിയ 40കാരൻ പീഡിപ്പിച്ചതായാണ് പരാതി. ആക്രമണത്തിന് പിന്നാലെ ഭർത്താവിനോടെ വിവരം യുവതി അറിയിച്ചിരുന്നു. ഇവർ മാൽവ്യ നഗറിലെ ഓഫീസിലെത്തി 40കാരനെ കാണാൻ ശ്രമിച്ചെങ്കിലും ഇയാൾ മുങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദമ്പതികൾ പൊലീസിനെ സമീപിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 328, 376, 506 അടക്കമുള്ള വകുപ്പുകളാണ് 40കാരനെതിരെ ചുമത്തിയിരിക്കുന്നത്. ഒളിവിൽ പോയ ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'രാത്രിയിൽ മാത്രം വീട്ടിൽ വന്നുപോവും', തമിഴ്നാട്ടിലേക്ക് കടക്കും മുൻപ് ശ്രീകാന്തിനെ വളഞ്ഞ് പൊലീസ്, കുടുങ്ങിയത് തലസ്ഥാനത്തെ പ്രധാന മോഷ്ടാവ്
'2 മണിക്കൂർ, 30 ലക്ഷത്തിന്റെ ചായ', ബെംഗളൂരുവിൽ ടെക്കി ദമ്പതികളുടെ ഫ്ലാറ്റിൽ വൻ മോഷണം