റോൾ നമ്പർ എഴുതിയത് തെറ്റി, മൂന്നാം ക്ലാസ് വിദ്യാർഥിയെ പൊതിരെ തല്ലി അധ്യാപകൻ, സസ്പെൻഡ് ചെയ്ത് ഉത്തരവ്

Published : May 01, 2024, 07:06 PM IST
റോൾ നമ്പർ എഴുതിയത് തെറ്റി, മൂന്നാം ക്ലാസ് വിദ്യാർഥിയെ പൊതിരെ തല്ലി അധ്യാപകൻ, സസ്പെൻഡ് ചെയ്ത് ഉത്തരവ്

Synopsis

കുട്ടി വീട്ടിലെത്തിയപ്പോൾ മുഖത്തടക്കം മർദ്ദനത്തിന്‍റെ പാടുകൾ കണ്ട് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് അധ്യാപകന്‍റെ ക്രൂരത പുറത്തറിഞ്ഞത്.

ജയ്പൂർ: രാജസ്ഥാനിൽ വിദ്യാർഥിയെ അതിക്രൂരമായി മർദ്ദിച്ച അധ്യാപകനെതിരെ നടപടി. മൂന്നാം ക്ലാസ് വിദ്യാർഥിയെ തല്ലിച്ചതച്ച സർക്കാർ സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ വിദ്യാഭ്യാസമന്ത്രി ഉത്തരവിട്ടു. രാജസ്ഥാനിലെ ബാർമർ ജില്ലയിൽ ആണ് വിദ്യാർതിയെ അധ്യാപകൻ മർദ്ദിച്ചത്. റോൾ നമ്പർ എഴുതിയത് തെറ്റിയതിനായിരുന്നു മർദ്ദനം. സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയതോടെയാണ് അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപെടിയെടുത്തത്.

ബാർമർ ജില്ലയിലെ ചൗഹ്താനിലെ ഗവൺമെന്‍റ് ഹയർ പ്രൈമറി സ്കൂളിലെ ലെവൽ-1 അദ്ധ്യാപകനായ ഗൺപത് പടാലിയയെ സസ്പെൻഡ് ചെയ്യാൻ മന്ത്രി മദൻ ദിലാവർ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദ്ദേശം നൽകി. മന്ത്രിയെ ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് നടപടി. റോൾ നമ്പർ ശരിയായി എഴുതാത്തതിന് അധ്യാപകൻ ചൂരൽ ഉപയോഗിച്ച് മൂന്നാം ക്ലാസുകാരനെ നിരവധി തവണ മർദ്ദിക്കുകയായിരുന്നു.

കുട്ടി വീട്ടിലെത്തിയപ്പോൾ മുഖത്തടക്കം മർദ്ദനത്തിന്‍റെ പാടുകൾ കണ്ട് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് അധ്യാപകന്‍റെ ക്രൂരത പുറത്തറിഞ്ഞത്. പിന്നാലെ ഇവർ സ്കൂൾ അധികൃതർക്ക് പരാതി നൽതി. ഇതിനിടെ കുട്ടിക്ക് മർദ്ദനമേറ്റ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.  ഇതോടെയാണ് അധ്യാപകനെതിരെ നടപടിക്ക് മന്ത്രി ഉത്തരവിട്ടത്. അതേസമയം അധ്യാപകനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് വിദ്യാർഥിയുടെ രക്ഷിതാക്കൾ അറിയിച്ചു.

Read More :  മലപ്പുറത്ത് പട്രോളിംഗിനിടെ പശ്ചിമ ബംഗാൾ സ്വദേശിയെ പൊക്കി, പരിശോധിച്ചപ്പോൾ 2.1 കിലോ കഞ്ചാവ്, അറസ്റ്റ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ