ക്രൈം സീരീസ് പ്രചോദനം: കൈയുറയിട്ട് 70-കാരിയെ കൊലപ്പെടുത്തി 1.6 ലക്ഷം കവർന്നത് കൗമാരക്കാര്‍

Published : Nov 05, 2021, 10:05 PM IST
ക്രൈം സീരീസ് പ്രചോദനം: കൈയുറയിട്ട് 70-കാരിയെ കൊലപ്പെടുത്തി 1.6 ലക്ഷം കവർന്നത് കൗമാരക്കാര്‍

Synopsis

70-കാരിയെ കൊലപ്പെടുത്തി വീട്ടിൽ നിന്ന് സ്വർണ്ണവും പണവും മോഷ്ടിച്ച കേസിൽ കൌമാരക്കാർ അറസ്റ്റിൽ. 16ഉം 14ഉം വയസുള്ള  രണ്ട് ആൺകുട്ടികളാണ് സിൻഹഗഢ് പൊലീസ്  പിടിയിലായത്.   സയാലി അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ശാലിനി ബബർറാവു സേനാവാനെയാണ് ഇവർ കൊലപ്പെടുത്തിയത്.

പുനെ: 70-കാരിയെ കൊലപ്പെടുത്തി വീട്ടിൽ നിന്ന് സ്വർണ്ണവും പണവും മോഷ്ടിച്ച കേസിൽ കൌമാരക്കാർ അറസ്റ്റിൽ. 16ഉം 14ഉം വയസുള്ള  രണ്ട് ആൺകുട്ടികളാണ് സിൻഹഗഢ് പൊലീസ്  പിടിയിലായത്.   സയാലി അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ശാലിനി ബബർറാവു സേനാവാനെയാണ് ഇവർ കൊലപ്പെടുത്തിയത്. കഴിഞ്ഞ മാസം 30-നായിരുന്നു കേസിനാസ്പദമായ സംഭവം.   70-കാരിയായ ഇവരെ വീട്ടിനുള്ള മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 1.6 ലക്ഷം രൂപയും സ്വർണ്ണവും നഷ്ടപ്പെട്ടതായി കാണിച്ച് മകൻ വിരാടാണ് പരാതി നൽകിയത്. 

അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.  തുടർന്ന് നടത്തിയ മൊഴിയെടുപ്പിൽ സമീപത്തെ കുട്ടികളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു. പിടിയിലായവരുടെ കൂട്ടുകാരാണ് ഇവർ. എല്ലാവരും കളിക്കുന്നതിനിടെ പാനിപ്പൂരി കഴിക്കാൻ പോകാമെന്ന് പറഞ്ഞപ്പോൾ ഇവർ മാത്രം വന്നില്ലെന്നും  കുട്ടികൾ മൊഴി നൽകി. പിന്നാലെ തിടുക്കത്തിൽ ഇവർ വീട്ടിലേക്ക് മടങ്ങുകയും ചെയ്തുവെന്നും കുട്ടികൾ പറഞ്ഞു.

Read more: കൊലപാതകക്കേസിൽ തുമ്പായത് സ്ലിപ്പെർ, യുവാവിനെ കത്തിച്ച് ചാരമാക്കിയ കേസിൽ പ്രതികൾ പിടിയിൽ

വയോധികയുടെ കൊലപാതക ദിവസമാണ് ഇത് സംഭവിച്ചതെന്ന് കുട്ടികൾ ഓർത്തെടുക്കുകയായിരുന്നു. ഇതോടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വീണ്ടും പരിശോധിച്ചു. രണ്ട് കുട്ടികളെ സംശയാസ്പദമായ രീതിയിൽ നടന്നുപോകുന്നത് കാണ്ടതോടെ, ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കൈയുറ ധരിച്ചായിരുന്നു ഇരുവരും കൃത്യം നടത്തിയത്. കൈയുറ ധരിച്ചാല്‍ വിരലടയാളം പതിയില്ലെന്ന ഇവർ  മനസിലാക്കിയത് ടിവിയിലെ ക്രൈം ഷോയായ 'സി​ഐഡി-യിൽ നിന്നാണെന്ന് ഇരുവരും മൊഴി നല്‍കിയതായും പൊലീസ് പറഞ്ഞു.

Diwali|പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി തര്‍ക്കം; പിതാവും മകനും അയല്‍വാസിയെ കുത്തിക്കൊന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാത്രി നടക്കാനിറങ്ങി, മുന്നിൽ വന്നത് അഞ്ചടിയിലേറെ വലുപ്പമുള്ള മുതല, ക്രൂരമായി ആക്രമിച്ച് കൊന്ന് യുവാക്കൾ, അറസ്റ്റ്
'കാല് പോയാലും വേണ്ടില്ല എംബിബിഎസ് സീറ്റ് വേണം', ഭിന്നശേഷി ക്വാട്ടയിൽ ഇടം നേടാൻ സ്വന്തം കാൽ മുറിച്ച് മാറ്റി യുവാവ്