ധനകാര്യ സ്ഥാപന ഉടമയെ ബൈക്കിടിച്ച് വീഴ്ത്തി, 20 പവനും 3.75 ലക്ഷം രൂപയും തട്ടിയെടുത്തു; 3 പേര്‍ പിടിയില്‍

Published : Aug 06, 2022, 08:55 AM ISTUpdated : Aug 06, 2022, 09:41 AM IST
ധനകാര്യ സ്ഥാപന ഉടമയെ ബൈക്കിടിച്ച് വീഴ്ത്തി, 20 പവനും 3.75 ലക്ഷം രൂപയും തട്ടിയെടുത്തു; 3 പേര്‍ പിടിയില്‍

Synopsis

ബാഗിലുണ്ടായിരുന്ന 20 പവന്റെ സ്വർണ്ണ പണയ ഉരുപ്പടികളും മൂന്നേമുക്കാൽ ലക്ഷം രൂപയുമാണ് സംഘം തട്ടിയെടുത്ത് മുങ്ങിയത്.

തിരുവനന്തപുരം : വിഴിഞ്ഞം ഉച്ചക്കടയിൽ സ്വർണ്ണപണയ സ്ഥാപനയുടമയായ വയോധികനെ ബൈക്ക് കൊണ്ടിടിച്ചിട്ടശേഷം സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍. കേസിലെ മുഖ്യ സൂത്രധാരനും ഒന്നാം പ്രതിയുമായ  ആറ്റുകാൽ പുത്തൻകോട്ട വട്ടവിള വലിയവിള മേലേ വീട്ടിൽ നവീൻ(28), കോട്ടുകാൽ തുണ്ടുവിള വീട്ടിൽ  വിനീത് (34), കോട്ടുകാൽ വട്ടവിള ദർഭവിള ഗോകുൽ നിവാസിൽ ഗോകുൽ(23) എന്നിവരെയാണ് വിഴഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞമാസം 27 ന് ബുധൻ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഉച്ചക്കട ചപ്പാത്ത് റോഡിൽ വട്ടവിള ജങ്ഷനിൽ സുക്യതാ ഫൈനാൻസ് നടത്തുന്ന കോട്ടുകാൽ ഉദിനിന്നവിള പുത്തൻ വീട്ടിൽ വയോധികനായ പദ്മകുമാറിൽ(60) നിന്നാണ് സംഘം പണവും സ്വർണ്ണവുമടങ്ങിയ ബാഗ് തട്ടിയെടുത്തത്. 

വട്ടവിള ജങ്ഷനിലെ സ്വർണ്ണപണയ സ്ഥാപനം പൂട്ടിയശേഷം ജേഷ്ടസഹോദരനായ മോഹൻകുമാറിനൊപ്പം തൊട്ടകലെയുളള വീട്ടിലേക്ക് നടന്നുപോകവെയായിരുന്നു ആക്രമണവും കവർച്ചയും. ബാഗിലുണ്ടായിരുന്ന 20 പവന്റെ സ്വർണ്ണ പണയ ഉരുപ്പടികളും മൂന്നേമുക്കാൽ ലക്ഷം രൂപയുമാണ് സംഘം തട്ടിയെടുത്ത് മുങ്ങിയത്.  ഇവരുടെ കാറ് പൊലീസ് പിടിച്ചെടുത്തു.  കവർച്ച ചെയ്ത മുതലിൽ കുറച്ച് സ്വർണ്ണവും പണവും പ്രതികളിൽ നിന്നും പൊലീസ് കണ്ടെടുത്തു. കവർച്ച പണമുപയോഗിച്ച് പ്രതികളിലൊരാളായ ഗോകുൽ 10000 രൂപ നൽകി  പണയമെടുത്ത ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കൂട്ടാളികളായ ചിലരെ കൂടി  പിടികൂടാനുണ്ടെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. 

അഞ്ചുപേരാണ് കവർച്ച സംഘത്തിലുള്ളതെന്ന് പൊലീസ് പറഞ്ഞു. കവർച്ചയുടെ സൂത്രധാരനായ നവീൻ, സുഹ്യത്തുക്കളായ ഗോകുൽ, വീനിത് എന്നിവർ ആദ്യം കാറിലെത്തി സ്ഥാപനത്തിന് സമീപം കാർ പാർക്ക് ചെയ്ത് കാത്തിരുന്നു. ഇവർ നേരത്തെ തയ്യാറാക്കിയ പദ്ധതിയനുസരിച്ച് സുഹ്യത്തുക്കളായ രണ്ടുപേരെ ബൈക്കിൽ തൊട്ടകലെ നിർത്തിയിരുന്നു. സ്ഥാപനം അടച്ച് ഉടമയും ജേഷഠനും നടന്നുവരുന്നത്   മൊബൈൽ ഫോണിലൂടെ ബൈക്കിലുളളവരെ അറിയിച്ചതാേടെ ഇവർ ബൈക്കോടിച്ചെത്തി ഉടമയെ ഇടിച്ചിട്ട്  പണവും സ്വർണ്ണവുമടങ്ങിയ ബാഗുമായി കടന്നുകളഞ്ഞു.

Read More : പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ തട്ടികൊണ്ട് പോയി ഉപദ്രവിച്ച് പണം തട്ടി, അറസ്റ്റ്

മുഖ്യപ്രതിയായ നവീന് പെൺവാണിഭം, കൊലപാതകം അടക്കമുളള നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഫോർട്ട് അസി.കമ്മീഷണർ എസ്.ഷാജി,വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ.മാരായ കെ.എൽ.സമ്പത്ത്, ജി.വിനോദ്, ലിജോ.പി.മണി, പ്രസാദ്, സീനിയർ സി.പി.ഒ. സെൽവരാജ്, സി.പി.ഒ. പ്രകാശ്, രാമു, ലജീവ് എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
നാട്ടിലെ അടിപിടിയിൽ പൊലീസിൽ മൊഴി നൽകി, പഞ്ചായത്തംഗത്തിനും സുഹൃത്തിനും ഗുണ്ടാസംഘത്തിന്റെ മർദ്ദനം