
സീരിയലുകളിലും സിനിമകളിലും ഒരുപോലെ സജീവമായി തുടരുന്ന നടിയാണ് സ്വാസിക വിജയ്. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായി ഒട്ടനവധി കഥാപാത്രങ്ങൾ സ്വാസിക ഇതിനോടകം ചെയ്തു കഴിഞ്ഞു. നിലവിൽ തന്റെ ആദ്യത്തെ തമിഴ് ചിത്രത്തിന് മികച്ച പ്രതികരണം നേടുന്നതിന്റെ സന്തോഷത്തിലാണ് സ്വാസിക.
പലപ്പോഴും വളരെ ബോൾഡ് ആയിട്ടുള്ള കഥാപാത്രങ്ങളിലാണ് സ്വാസിക സിനിമയിൽ എത്തിയിട്ടുള്ളത്. ആ വേഷങ്ങൾ ഞൊടിയിട കൊണ്ട് ശ്രദ്ധനേടാറുമുണ്ട്. റേഷൻ മാത്യു നായകനായി എത്തിയ ചതുരം അത്തരം സിനിമകളിൽ ഒന്നാണ്. ഇപ്പോഴിതാ വിവാഹ ശേഷം ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് സ്വാസിക നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
"അങ്ങനത്തെ സീനുകൾ ചെയ്യില്ല എന്ന തീരുമാനങ്ങളൊന്നും ഞാൻ എടുത്തിട്ടില്ല. അത്തരം കഥാപാത്രങ്ങൾ വരികയാണെങ്കിൽ ചെയ്യുക എന്നത് മാത്രമെ ഉള്ളൂ. വെറുതെ അത്തരം സീനുകൾ ഉൾപ്പെടുത്തുന്ന സിനിമകളുണ്ട്. അതൊന്നും നമ്മൾ ചെയ്യേണ്ട കാര്യമില്ല. അതല്ലാതെ അത്തരം സീനുകൾ സിനിമയ്ക്ക് വാല്യുബിൾ ആണെന്ന് തോന്നുകയാണെങ്കിൽ ആ വേഷങ്ങൾ ചെയ്യുന്നതിൽ തെറ്റില്ല. അങ്ങനെയാണ് എനിക്ക് തോന്നുന്നത്. അങ്ങനെയൊരു പ്രോജക്ട് വന്നപ്പോൾ പ്രേമിനോട് ഞാൻ സംസാരിച്ചിരുന്നു. അതിനിപ്പോ എന്താ. ഓൾ റെഡി ചെയ്തൊരു കാര്യമല്ലേ. ഇനിയിപ്പോ വീണ്ടും അത്തരം വേഷങ്ങൾ ചെയ്താൽ എന്താ തെറ്റ് എന്നാണ് പ്രേം ചോദിച്ചത്", എന്ന് സ്വാസിക പറയുന്നു.
"അഭിനയം നമ്മുടെ ജോലിയാണ്. ഇത്തരം വേഷങ്ങൾ ചെയ്യില്ലാ എന്ന് തീരുമാനിക്കുകയാണെങ്കിൽ വേറെ ഒന്നും ചെയ്യാനാകില്ല. വീട്ടിൽ തന്നെ ഇരിക്കേണ്ടി വരും. എനിക്കിപ്പോൾ അത്തരം വേഷങ്ങൾ വന്നാൽ ചെയ്തല്ലേ പറ്റൂ", എന്നായിരുന്നു പ്രേമിന്റെ മറുപടി. വെറ്റൈറ്റി മീഡിയയോട് ആയിരുന്നു ഇരുവരുടെയും പ്രതികരണം.
ഓണം ബമ്പർ: വിറ്റഴിഞ്ഞത് 71 ലക്ഷത്തിലധികം ടിക്കറ്റുകൾ, സർക്കാരിലേക്ക് എത്ര ?
ലബ്ബര്‍ പന്ത് എന്ന ചിത്രമാണ് സ്വാസികയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. തമിഴരസന്‍ പച്ചമുത്തു രചനയും സംവിധാനവും നിർവഹിച്ച ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയിരുന്നു. സ്പോർട് ഡ്രാമ വിഭാഗത്തിൽപെടുന്നതാണ് ചിത്രം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ