'സിനിമയിലെ ചില പോരായ്മകള്‍ പറഞ്ഞപ്പോള്‍ ഫോണ്‍ കട്ട് ചെയ്തു': വിജയിയുടെ പിതാവ് പറഞ്ഞത് ലോകേഷിന്‍റെ കാര്യം.!

Published : Jan 29, 2024, 09:23 AM IST
'സിനിമയിലെ ചില പോരായ്മകള്‍ പറഞ്ഞപ്പോള്‍ ഫോണ്‍ കട്ട് ചെയ്തു': വിജയിയുടെ പിതാവ് പറഞ്ഞത് ലോകേഷിന്‍റെ കാര്യം.!

Synopsis

ഏറ്റവും പുതിയ വാര്‍ത്ത പ്രകാരം ദളപതി വിജയിയുടെ പിതാവും സംവിധായകനുമായ എസ്എ ചന്ദ്രശേഖര്‍ ലിയോയുട സംവിധായകന്‍ ലോകേഷിനെ വിമര്‍‌ശിച്ചുവെന്നതാണ് വാര്‍ത്തയാകുന്നത്.

ചെന്നൈ: വിജയ് നായകനായി എത്തി ബോക്സോഫീസില്‍ വലിയ വിജയം നേടിയ ചിത്രമാണ് ലിയോ. എന്നാല്‍ അതിനൊപ്പം ഏറെ വിമര്‍ശനവും ചിത്രം കേട്ടിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം പ്രധാന വിമര്‍ശനം കേട്ടത് അതിലെ ഫ്ലാഷ്ബാക്ക് രംഗങ്ങളുടെ പേരിലും, അതിലെ ബാക് സ്റ്റോറിയുടെ ഉറപ്പില്ലായ്മയും മൂലമാണ്. എങ്കിലും ചിത്രം പണം നേടിയതോടെ ഇത് പ്രത്യേക ചര്‍ച്ചയായില്ലെങ്കിലും വിജയ് ഫാന്‍സിന് വലിയ തൃപ്തി ലിയോ നല്‍കിയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്ത പ്രകാരം ദളപതി വിജയിയുടെ പിതാവും സംവിധായകനുമായ എസ്എ ചന്ദ്രശേഖര്‍ ലിയോയുട സംവിധായകന്‍ ലോകേഷിനെ വിമര്‍‌ശിച്ചുവെന്നതാണ് വാര്‍ത്തയാകുന്നത്. പേരെടുത്ത് പറയാതെയാണ് ചന്ദ്രശേഖറിന്‍റെ വിമര്‍ശനം എങ്കിലും ലോകേഷിനെയാണ് മുതിര്‍ന്ന സംവിധായകന്‍‌ ഉദ്ദേശിച്ചത് എന്ന് ഉറപ്പാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ചെന്നൈയിലെ ഒരു ഫിലിം ലോഞ്ചിംഗ് ചടങ്ങിലാണ് എസ്എ ചന്ദ്രശേഖര്‍ തുറന്നടിച്ചത്. ഇപ്പോഴത്തെ കാലത്ത് ആരും തിരക്കഥയ്ക്ക് ഒരു ബഹുമാനം നല്‍കുന്നില്ലെന്നും താരങ്ങള്‍ക്ക് വേണ്ടിയാണ് ചിത്രം എടുക്കുന്നതെന്നും, ചെറിയ വിമര്‍ശനം പോലും ഉള്‍കൊള്ളാന്‍ പുതിയ സംവിധായകര്‍ തയ്യാറാകുന്നില്ലെന്നും എസ്എ ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. 

"അടുത്തിടെ ഇറങ്ങിയ ഒരു ചിത്രം റിലീസിന് അഞ്ച് ദിവസം മുന്‍പ് കാണുവാന്‍ എനിക്ക് അവസരം ഉണ്ടായി. അതിന് പിന്നാലെ അതിന്‍റെ സംവിധായകനെ ഞാന്‍ വിളിച്ചു. ഞാന്‍ സിനിമയെ നല്ലതാണ് എന്നാണ് പറഞ്ഞത്. ചിത്രത്തിന്‍റെ ആദ്യപകുതി ഗംഭീരമാണ് എന്ന് പറഞ്ഞു. നിങ്ങളില്‍ നിന്നും ആളുകള്‍ ഫിലിം മേയ്ക്കിംഗ് പഠിക്കണം എന്നും ഞാന്‍ പറഞ്ഞു. അതെല്ലാം അദ്ദേഹം ക്ഷമയോടെ കേട്ടു. എന്നാല്‍ ചിത്രത്തിലെ ചില പ്രശ്നങ്ങള്‍ പറഞ്ഞു. അതില്‍ ചില ചടങ്ങുകള്‍ കാണിക്കുന്നുണ്ട്. അതില്‍ അച്ഛന്‍ സമ്പത്തും ബിസിനസും വര്‍ദ്ധിക്കാന്‍ സ്വന്തം മക്കളെ ബലി കൊടുക്കാന്‍ ഒരുങ്ങുന്നത് ആരും വിശ്വസിക്കില്ല. ആ ഭാഗം ചിലപ്പോള്‍ നന്നായി വരാന്‍ സാധ്യതയില്ല.ഇത് കേട്ടയുടെതെ തിരക്കുണ്ട് പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ വച്ചു. എന്നാല്‍ പിന്നീട് ഒരിക്കലും വിളിച്ചുമില്ല. 
പിന്നീട് ചിത്രം തീയറ്ററില്‍ എത്തിയപ്പോള്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ കുറ്റം പറഞ്ഞതും ഈ ഭാഗത്തെക്കുറിച്ചാണ്" - എസ് എ ചന്ദ്രശേഖര്‍ പറഞ്ഞു. 

അതേ സമയം ബലികൊടുക്കുന്ന രംഗങ്ങള്‍ അടുത്തിടെ വന്നത് ലിയോയല്‍ ആയതിനാല്‍ തീര്‍ച്ചയായും ലോകേഷിനെ തന്നെയാണ് എസ് എ ചന്ദ്രശേഖര്‍  ഉദ്ദേശിച്ചത് എന്ന് സോഷ്യല്‍ മീഡിയ വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും തമിഴ് സിനിമ ലോകത്ത് വന്‍ ചര്‍ച്ചയായിരിക്കുകയാണ് എസ് എ ചന്ദ്രശേഖറിന്‍റെ വാക്കുകള്‍. ലിയോ എന്ന ചിത്രം പ്രതീക്ഷയ്ക്കൊത്ത് വന്നില്ല എന്നത് വീണ്ടും ചര്‍ച്ചയാകുകയാണ് ഇതിലൂടെ. 

'മകളുടെ പടം, വിജയിയുടെ അനുജന്‍, രജനീകാന്തിന്‍റെ പ്രസ്താവന ഒരു വെടിനിര്‍ത്തലോ': തമിഴകത്ത് വന്‍ ചര്‍ച്ച.!

ബിഗ്ബോസ് ഹിന്ദി സീസണ്‍ 17 വിജയിയെ പ്രഖ്യാപിച്ചു; ലഭിക്കുന്ന സമ്മാനം ഞെട്ടിക്കുന്നത്.!

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഭാവനയുടെ അനോമിയുടെ റിലീസ് മാറ്റി
താരത്തിനേക്കാള്‍, സംവിധായകനേക്കാള്‍ പ്രതിഫലം തിരക്കഥാകൃത്തിന്! ആ 'നി​ഗൂഢ ചിത്ര'ത്തിന്‍റെ അണിയറക്കാര്‍ ഇവര്‍