നിങ്ങളുടെ പ്രാര്‍ത്ഥന ഞങ്ങള്‍ കേള്‍ക്കുന്നു, കൊവിഡ് വാര്‍ഡില്‍നിന്ന് ആരാധകര്‍ക്കായി കുറിച്ച് അമിതാഭ് ബച്ചന്‍

Web Desk   | Asianet News
Published : Jul 19, 2020, 01:00 PM ISTUpdated : Jul 19, 2020, 01:02 PM IST
നിങ്ങളുടെ പ്രാര്‍ത്ഥന ഞങ്ങള്‍ കേള്‍ക്കുന്നു, കൊവിഡ് വാര്‍ഡില്‍നിന്ന് ആരാധകര്‍ക്കായി കുറിച്ച് അമിതാഭ് ബച്ചന്‍

Synopsis

''നിങ്ങളുടെ സ്‌നേഹം ഞങ്ങള്‍ കാണുന്നുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥന ഞങ്ങള്‍ കേള്‍ക്കുന്നുണ്ട്...''  

കൊവിഡ് ബാധിച്ച് ചികിത്സയിലാണ് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും കുടുംബവും. ബച്ചന് പിന്നാലെ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും ഇവരുടെ മകള്‍ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചതോടെ ആരാധകരെല്ലാം ഈ താര കുടുംബത്തിനായി പ്രാര്‍ത്ഥനയിലാണ്. 

''നിങ്ങളുടെ സ്‌നേഹം ഞങ്ങള്‍ കാണുന്നുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥന ഞങ്ങള്‍ കേള്‍ക്കുന്നുണ്ട്...'' ബച്ചന്‍ ആരാധകര്‍ക്കായി ട്വിറ്ററില്‍ കുറിച്ചു. ബച്ചനും അഭിഷേകും മുംബൈയിലെ ആശുപത്രിയിലും ഐശ്വര്യയും മകള്‍ ആരാധ്യയും ബച്ചന്റെ വീടായ ജല്‍സയിലുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ വെള്ളിയാഴ്ചയോടെ ഐശ്വര്യയെയും മകളെയും നാനാവതി ആശുപത്രിയിലേക്ക് മാറ്റി. 

അതേസമയം ബച്ചന്‍ കുടുംബത്തിന് ഇപ്പോള്‍ ഗുരുതരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അവര്‍ സുരക്ഷിതരാണ്. അവര്‍ ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ട്. അവര്‍ ഐസലോഷന്‍ വാര്‍ഡിലാണ്. 

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഒരു ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടി വരും. ഐശ്വര്യ റായ്‌യുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന് കൊവിഡ് പരിശോധനയില്‍ നെഗറ്റീവായിരുന്നു ഫലം.


 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്, പിന്നെ എന്റെ അടുത്ത ഒരു സുഹൃത്തും..'; 'ചത്താ പച്ച'യിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു?
'ഒരു കഷണം കയറിൽ ജീവിതം അവസാനിപ്പിച്ചത് കാണേണ്ടി വന്നു'; ചർച്ചയായി ആസിഫ് അലിയുടെ 'സഹദേവൻ'