'അനുമോൾ എന്റെയടുത്ത് നേരിട്ടു പറഞ്ഞ കാര്യമാണ് അത്, പിആർ ഉള്ളവരുടെ ആത്മവിശ്വാസം കണ്ട് വിഷമം തോന്നി'; തുറന്നുപറഞ്ഞ് ബിന്നി സെബാസ്റ്റ്യൻ

Published : Oct 15, 2025, 11:36 AM IST
Binny sebastian and Anumol

Synopsis

മിനിസ്ക്രീൻ താരം ബിന്നി സെബാസ്റ്റ്യനാണ് ഏറ്റവും ഒടുവിൽ നടന്ന എവിക്ഷൻ റൗണ്ടിൽ പുറത്തു പോയത്. പിആർ ഉള്ളവരുടെ ആത്മവിശ്വാസം കണ്ടപ്പോൾ വിഷമം തോന്നിയിരുന്നെങ്കിലും, കഴിവിനാണ് പ്രേക്ഷകർ വില നൽകുന്നതെന്നും ബിന്നി വിശ്വസിക്കുന്നതായി കൂട്ടിച്ചേർത്തു.

ബിഗ്ബോസ് മലയാളം സീസൺ 7 അവസാന ഘട്ടത്തിലേക്ക് അടുത്തുകൊടുത്തുകൊണ്ടിരിക്കുകയാണ്. മിനിസ്ക്രീൻ താരം ബിന്നി സെബാസ്റ്റ്യനാണ് ഏറ്റവും ഒടുവിൽ നടന്ന എവിക്ഷൻ റൗണ്ടിൽ പുറത്തു പോയത്. ബിഗ്ബോസ് ഒരു വലിയ പാഠപുസ്തകം ആയിരുന്നുവെന്നും കഴിഞ്ഞയാഴ്ച പുറത്താകുമെന്ന് തനിക്ക് തോന്നിയിരുന്നു എന്നും ബിന്നി പറയുന്നു. ഏഷ്യാനെറ്റിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. തനിക്ക് പിആർ ഇല്ലായിരുന്നു എന്നും ബിന്നി അഭിമുഖത്തിൽ പറയുന്നുണ്ട്.

''ഞാൻ പിആർ കൊടുത്തിട്ടല്ല വന്നത്. അതിനെപ്പറ്റി അന്വേഷിച്ചിരുന്നു. വളരെ അടുത്ത ചിലരോട് ബിഗ്ബോസിൽ പോകുന്ന കാര്യം പറഞ്ഞിരുന്നു. പിആർ കൊടുക്കണം എന്ന് കുറച്ചുപേർ പറഞ്ഞു, കൊടുക്കണ്ട എന്ന് മറ്റു ചിലർ പറഞ്ഞു. എന്തായാലും പിആർ വേണ്ട എന്നാണ് ഞാൻ തീരുമാനിച്ചത്. കാരണം, ബിഗ്ബോസിൽ വരുന്നതിന് എനിക്കൊരു ഉദ്ദേശ്യം ഉണ്ടായിരുന്നു. ഇതിലൂടെ സിനിമയിലേക്ക് ഒരുവസരം ലഭിക്കണം, ഇതിൽ നിന്നും ലഭിക്കുന്ന പൈസ കൊണ്ട് ബിസിനസ് ചെയ്യണം എന്നതൊക്കെയായിരുന്നു എന്റെ ആഗ്രഹങ്ങൾ. പിആറിനു വേണ്ടി പൈസ മുടക്കിയിട്ട് പിന്നെ ഞാൻ ഇതിലേക്കു വരുന്നതിൽ അർത്ഥമില്ല'', ബിന്നി പറഞ്ഞു.

'ടാക്സിൽ പിന്നോട്ടു നിന്നാലും അവർക്കൊരു കോൺഫിഡൻസ് ഉണ്ട്'

ബിഗ്ബോസിനുള്ളിൽ വെച്ച് പിആറിനെക്കുറിച്ച് പറഞ്ഞപ്പോൾ എന്തുകൊണ്ടാണ് താൻ ഇമോഷണൽ ആയത് എന്നതിനെക്കുറിച്ചും ബിന്നി സംസാരിച്ചു. ''അനുമോൾ എന്റെയടുത്ത് നേരിട്ടു പറഞ്ഞ കാര്യമാണ്. എവിക്ഷൻ വരുമ്പോളും ഓരോ ടാസ്ക് വരുമ്പോളും പിആർ ഉള്ളവരുടെ ആത്മവിശ്വാസവും സന്തോഷവും ഒക്കെ കാണുമ്പോൾ നമുക്കു വിഷമം വരും. കാരണം നമ്മൾ കൈ പോയാലും കാലു പോയാലും കുഴപ്പമില്ല എന്നു പറഞ്ഞ് എക്സ്ട്രാ എഫേർട്ട് ഇട്ടിട്ടാണ് ഓരോ ടാസ്കും ചെയ്യുന്നത്. പക്ഷേ ടാക്സിൽ ഇത്തിരി പിന്നോട്ടു നിന്നാലും അവർക്കൊരു കോൺഫിഡൻസ് ഉണ്ട്. ഇതൊക്കെ കാണുമ്പോൾ വിഷമം തോന്നാറുണ്ട്. പക്ഷേ, പിആർ കൊണ്ടു മാത്രം കാര്യമില്ല. പെർഫോം ചെയ്താലേ ആളുകൾക്ക് ഇഷ്ടപ്പെടൂ'', ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു ബിന്നിയുടെ പ്രതികരണം.

 

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ഞാൻ ഗുണം പിടിക്കില്ല എന്നൊക്കെ വന്നുപറഞ്ഞു'; സീരിയൽ അനുഭവങ്ങൾ പറഞ്ഞ് കാർത്തിക
'ഭാവനയില്‍ നെയ്തെടുത്ത കള്ളക്കഥകളൊക്കെ അവള്‍ പറയും'; മകളെക്കുറിച്ച് സൗഭാഗ്യ