
ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്‍റീനയ്‌ക്ക് സമനില. ചിലെയാണ് ഒരു ഗോളിന് അര്‍ജന്‍റീനയെ കുരുക്കിയത്. അര്‍ജന്‍റീന 24-ാം മിനുറ്റില്‍ നായകന്‍ ലിയോണല്‍ മെസിയുടെ പെനാല്‍റ്റി ഗോളില്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ 36-ാം മിനുറ്റില്‍ സൂപ്പര്‍താരം അലക്‌സിസ് സാഞ്ചസിലൂടെ ചിലെ സമനില പിടിക്കുകയായിരുന്നു.
ലാറ്റിനമേരിക്കന്‍ റൗണ്ടില്‍ അഞ്ച് മത്സരങ്ങളില്‍ 11 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് അര്‍ജന്‍റീന. കളിച്ച നാല് മത്സരങ്ങളും ജയിച്ച് 12 പോയിന്‍റുമായി ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. അഞ്ചില്‍ ഒരു മത്സരം മാത്രം ജയിക്കാനായ ചിലെ ഏഴാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തില്‍ വെനസ്വേലയെ ബൊളീവിയ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. ബൊളീവിയ്‌ക്കായി മാര്‍സലോ മാര്‍ട്ടിന്‍സ് ഇരട്ട ഗോള്‍ നേടി. ഡീഗോ ബെജാരനോയാണ് മറ്റൊരു സ്‌കോറര്‍. വെനസ്വേലയുടെ മറുപടി ജോണ്‍ ചാന്‍സലറിന്‍റെ ഏക ഗോളില്‍ ഒരുങ്ങി. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പെറു-കൊളംബിയ മത്സരം പുരോഗമിക്കുകയാണ്.
കോലിയുമായി താരമത്യം ചെയ്യപ്പെടുന്നതില്‍ സന്തോഷം മാത്രം: ബാബര്‍ അസം
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇന്ത്യൻ ടീം സതാംപ്ടണിലെത്തി; ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!