Published : May 26, 2021, 11:20 AM ISTUpdated : May 26, 2021, 11:22 AM IST
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് യാസ് ഇന്ന് പുലർച്ചയോടെ ബംഗാളുനും ഓഡീഷയ്ക്കും ഇടയില്‍ കരയിലേക്ക് അടുത്തു. ഒഡിഷ തീരത്ത് ദമ്ര പോർട്ടിനും പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ ദമ്ര - ബാലസോർ സമീപത്ത് കൂടി മണിക്കൂറിൽ പരമാവധി 130 മുതൽ 140 കിലോമീറ്റർ വേഗത്തിലാണ് യാസ് ചുഴലിക്കാറ്റിന്‍റെ കരയിലേക്കുള്ള പ്രവേശനം. ഉച്ചയോടെ ചുഴലിക്കാറ്റ് പൂർണ്ണമായി കരയിലേക്ക് കടക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവിലെ പ്രവചന പ്രകാരം ചുഴലിക്കാറ്റ് ഉച്ചയോടെ കരയിലേക്ക് കയറി തുടങ്ങും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയും കാറ്റുമാണ് ഒഡീഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ. ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇതുവരെയായി രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ( ബംഗ്ലാദേശ്, ഒഡീഷ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഗെറ്റിയില്‍ നിന്ന് )
യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് പശ്ചിമ ബംഗാളിലെ ദുർബല സ്ഥലങ്ങളിൽ നിന്ന് 11.5 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചതായി മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.
യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് പശ്ചിമ ബംഗാളിലെ ദുർബല സ്ഥലങ്ങളിൽ നിന്ന് 11.5 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചതായി മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.
221
തീരദേശ ജില്ലകളിലെ ദുർബല പ്രദേശങ്ങളിൽ നിന്ന് 2 ലക്ഷത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ഒഡീഷ സർക്കാർ അറിയിച്ചു.
തീരദേശ ജില്ലകളിലെ ദുർബല പ്രദേശങ്ങളിൽ നിന്ന് 2 ലക്ഷത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ഒഡീഷ സർക്കാർ അറിയിച്ചു.
321
ബീഹാർ, ഝാർഖണ്ഡ്, അസം, സിക്കിം, മേഘാലയ സംസ്ഥാനങ്ങളിലും യാസ് ചുഴലിക്കാറ്റിന്‍റെ ഫലമായി മഴ ലഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ബീഹാർ, ഝാർഖണ്ഡ്, അസം, സിക്കിം, മേഘാലയ സംസ്ഥാനങ്ങളിലും യാസ് ചുഴലിക്കാറ്റിന്‍റെ ഫലമായി മഴ ലഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
421
പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗ നാസ് ജില്ലയിൽ വൻ നാശനഷ്ടമാണ് കനത്ത കാറ്റിലുണ്ടായത്. 40 വീടുകൾക്ക് കേടുപാടുകൾ പറ്റി. മരങ്ങൾ കടപുഴകി, വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തി.
പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗ നാസ് ജില്ലയിൽ വൻ നാശനഷ്ടമാണ് കനത്ത കാറ്റിലുണ്ടായത്. 40 വീടുകൾക്ക് കേടുപാടുകൾ പറ്റി. മരങ്ങൾ കടപുഴകി, വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തി.
521
രണ്ട് പേർ മിന്നലേറ്റ് മരിച്ചു. ഇന്ന് രാവിലെ എട്ടര മുതൽ രാത്രി 7.45 വരെ കൊൽക്കത്ത എയർപോർട്ട് പൂർണ്ണമായി അടച്ചിടാൻ തീരുമാനിച്ചു.
രണ്ട് പേർ മിന്നലേറ്റ് മരിച്ചു. ഇന്ന് രാവിലെ എട്ടര മുതൽ രാത്രി 7.45 വരെ കൊൽക്കത്ത എയർപോർട്ട് പൂർണ്ണമായി അടച്ചിടാൻ തീരുമാനിച്ചു.
621
721
അടിയന്തരസാഹചര്യം നേരിടാൻ കര, നാവിക വ്യോമസേനകളും കോസ്റ്റ് ഗാർഡും സംയുക്തമായി രംഗത്തുണ്ട്. മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയെന്ന് നാവിക സേന അറിയിച്ചു.
അടിയന്തരസാഹചര്യം നേരിടാൻ കര, നാവിക വ്യോമസേനകളും കോസ്റ്റ് ഗാർഡും സംയുക്തമായി രംഗത്തുണ്ട്. മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയെന്ന് നാവിക സേന അറിയിച്ചു.
821
മിക്ക സ്ഥലങ്ങളിലും മിതമായ മഴയാണ് ഇന്ന് രാവിലെ അനുഭവപ്പെട്ടത്. മെഡിനിപൂരിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ പെയ്തു.
മിക്ക സ്ഥലങ്ങളിലും മിതമായ മഴയാണ് ഇന്ന് രാവിലെ അനുഭവപ്പെട്ടത്. മെഡിനിപൂരിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ പെയ്തു.
921
1021
ബങ്കുര, ജഹാർഗ്രാം, സൗത്ത് 24 പർഗാനകൾ, കൊൽക്കത്ത, നാദിയ തുടങ്ങി ഒറ്റപ്പെട്ട സ്ഥലങ്ങളിലും കനത്ത മഴ പെയ്യുകയാണ്.
ബങ്കുര, ജഹാർഗ്രാം, സൗത്ത് 24 പർഗാനകൾ, കൊൽക്കത്ത, നാദിയ തുടങ്ങി ഒറ്റപ്പെട്ട സ്ഥലങ്ങളിലും കനത്ത മഴ പെയ്യുകയാണ്.
1121
ടൌട്ടെ ചുഴലിക്കാറ്റ് ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് നാശനഷ്ടം വിതച്ചതിന് തൊട്ട് പിന്നാലെയാണ് ഇന്തയുടെ വടക്ക് കിഴക്കന്‍ തീരത്ത് യാസ് ചുഴലിക്കാറ്റ് രൂപം കൊണ്ടത്.
ടൌട്ടെ ചുഴലിക്കാറ്റ് ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് നാശനഷ്ടം വിതച്ചതിന് തൊട്ട് പിന്നാലെയാണ് ഇന്തയുടെ വടക്ക് കിഴക്കന്‍ തീരത്ത് യാസ് ചുഴലിക്കാറ്റ് രൂപം കൊണ്ടത്.
1221
ഇന്ന് ഉച്ചയ്ക്ക് ഒഡീഷ തീരത്ത് ധമ്ര തുറമുഖത്തിനും ബാലസോറിനും ഇടയിലാകും യാസ് കരതൊടുക. ഈ സമയം കാറ്റിന്‍റെ വേഗത മണിക്കൂറിൽ 185 കിലോമീറ്റർ ആകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒഡീഷ തീരത്ത് ധമ്ര തുറമുഖത്തിനും ബാലസോറിനും ഇടയിലാകും യാസ് കരതൊടുക. ഈ സമയം കാറ്റിന്‍റെ വേഗത മണിക്കൂറിൽ 185 കിലോമീറ്റർ ആകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
1321
യാസ് ചുഴലിക്കാറ്റിന്‍റെ പ്രതിഫലനങ്ങള്‍ ബംഗാളിലും ജാര്‍ഖണ്ഡിലും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ബംഗാളിലെയും ഒഡീഷയിലെയും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് സർക്കാർ കെട്ടിടങ്ങൾ, സ്കൂളുകളിലേക്ക് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
യാസ് ചുഴലിക്കാറ്റിന്‍റെ പ്രതിഫലനങ്ങള്‍ ബംഗാളിലും ജാര്‍ഖണ്ഡിലും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ബംഗാളിലെയും ഒഡീഷയിലെയും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് സർക്കാർ കെട്ടിടങ്ങൾ, സ്കൂളുകളിലേക്ക് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
1421
മത്സ്യത്തൊഴിലാളികൾ ബോട്ടുകൾ സുരക്ഷിതമായി മാറ്റി. ഗർഭിണികളായ സ്ത്രീകളെയും കുട്ടികളെയും സർക്കാർ ആശുപത്രികളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
മത്സ്യത്തൊഴിലാളികൾ ബോട്ടുകൾ സുരക്ഷിതമായി മാറ്റി. ഗർഭിണികളായ സ്ത്രീകളെയും കുട്ടികളെയും സർക്കാർ ആശുപത്രികളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
1521
1621
ഒഡീഷയിലെ കരതൊടുന്നതിനാല്‍ ചന്ദ്ബലിയില്‍ ആറുമണിക്കൂറോളം ചുഴലിക്കാറ്റിന്‍റെ ആഘാതം ദൃശ്യമാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡയറക്ടർ ജനറൽ പറഞ്ഞു.
ഒഡീഷയിലെ കരതൊടുന്നതിനാല്‍ ചന്ദ്ബലിയില്‍ ആറുമണിക്കൂറോളം ചുഴലിക്കാറ്റിന്‍റെ ആഘാതം ദൃശ്യമാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡയറക്ടർ ജനറൽ പറഞ്ഞു.
1721
ഇതിനിടെ യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്നലെ വൈകീട്ട് പൂന്തുറയിൽ നിന്ന് വള്ളത്തിൽ കടലിൽ മീൻപിടിക്കാൻ പോയി തിരിച്ച് വരുന്നവഴി വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി.
ഇതിനിടെ യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്നലെ വൈകീട്ട് പൂന്തുറയിൽ നിന്ന് വള്ളത്തിൽ കടലിൽ മീൻപിടിക്കാൻ പോയി തിരിച്ച് വരുന്നവഴി വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി.
1821
കടൽക്ഷോഭം കാരണം വള്ളങ്ങൾ വിഴിഞ്ഞം ഹാർബറിൽ അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. ആറ് പേരാണ് വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. ഇവരിൽ നാല് പെരെ കോസ്റ്റ് ഗാർഡ് രക്ഷിച്ചു. ഒരാൾ നീന്തി കരയ്ക്കെത്തി.
കടൽക്ഷോഭം കാരണം വള്ളങ്ങൾ വിഴിഞ്ഞം ഹാർബറിൽ അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. ആറ് പേരാണ് വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. ഇവരിൽ നാല് പെരെ കോസ്റ്റ് ഗാർഡ് രക്ഷിച്ചു. ഒരാൾ നീന്തി കരയ്ക്കെത്തി.
1921
പൂന്തുറ സ്വദേശികളായ ടെന്നിസൺ, ഡാർവിൻ, വലിയതുറ സ്വദേശി സുരേഷ് എന്നിവരെയാണ് ആശുപത്രിയിലാക്കിയത്. കോസ്റ്റ്ഗാർഡും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സജീവമായി രംഗത്തുണ്ട്.
പൂന്തുറ സ്വദേശികളായ ടെന്നിസൺ, ഡാർവിൻ, വലിയതുറ സ്വദേശി സുരേഷ് എന്നിവരെയാണ് ആശുപത്രിയിലാക്കിയത്. കോസ്റ്റ്ഗാർഡും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സജീവമായി രംഗത്തുണ്ട്.
2021
യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരള തീരത്ത് പത്ത് അടിവരെ ഉയരത്തില്‍ തിരമാലയുയരാന്‍ സാധ്യതയുണ്ട്. കേരളതീരത്തും മത്സയത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരള തീരത്ത് പത്ത് അടിവരെ ഉയരത്തില്‍ തിരമാലയുയരാന്‍ സാധ്യതയുണ്ട്. കേരളതീരത്തും മത്സയത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
2121
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona.
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam