ടൌട്ടെയ്ക്ക് പിന്നാലെ കരുത്താര്‍ജ്ജിച്ച് യാസ്; ബുധനാഴ്ചയോടെ നിലം തൊടും

First Published May 24, 2021, 2:36 PM IST

ന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ശക്തമായ മഴയ്ക്ക് കാരണമായ ടൌട്ടെയ്ക്ക് പിന്നാലെ വടക്ക് കിഴക്കന്‍ തീരത്ത് ആഞ്ഞ് വീശാനായി യാസ് ചുഴലിക്കാറ്റ് തയ്യാറെടുക്കുന്നതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. ഇന്ന് പകല്‍ ചുഴലിക്കാറ്റായി രൂപപ്പെട്ട യാസ് നാളെയോടെ ശക്തിയാര്‍ജ്ജിക്കും. ബുധനാഴ്ച പുലര്‍ച്ചയോടെ കരതൊടുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. എന്നാല്‍ ബുധനാഴ്ചയോടെ ഒഡീഷ-പശ്ചിമ ബംഗാൾ തീരങ്ങളിൽ പാരാദ്വീപിനും സാഗർദ്വീപിനും ഇടയിൽ 185 കിലോമീറ്റർ വേഗത്തിൽ യാസ് ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഒമാനാണ് ഇത്തവണ ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്. സുഗന്ധമുള്ള പൂക്കൾ വഹിക്കുന്ന ഒരു വൃക്ഷത്തിന്‍റെ പേരാണ് യാസ്. 

ഒഡീഷയിലെ പാരാദ്വീപിന് തെക്ക്-തെക്ക് കിഴക്ക് 540 കിലോമീറ്ററും പശ്ചിമ ബംഗാളിലെ ദിഗയിൽ നിന്ന് 630 കിലോമീറ്റർ തെക്ക്-തെക്ക് കിഴക്കുമായാണ് ഇപ്പോള്‍ യാസിന്‍റെ സ്ഥാനം. വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും ചൊവ്വാഴ്ചയോടെ കടുത്ത ചുഴലിക്കാറ്റിലേക്കും തീവ്രമായ ചുഴലിക്കാറ്റിലേക്കും രൂപം മാറാനും സാധ്യതയുണ്ട്.( ചിത്രം: സൂംഎര്‍ത്ത് ഡോട്ട് കോമില്‍ നിന്ന്.
undefined
ബുധനാഴ്ച രാവിലെയോടെ കൊടുങ്കാറ്റ് കരയില്‍ വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാരാദ്വീപിനും സാഗർദ്വീപിനും ഇടയിൽ 185 കിലോമീറ്റർ വേഗത്തിൽ യാസ് ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ബാംഗാൾ ഉൾക്കടലിൽ മീൻപിടുത്തം നിരോധിച്ചു.( ചിത്രം: യാസ് ചുഴലിക്കാറ്റിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഓഡീസയില്‍ ഉരുണ്ടുകൂടിയ മഴ മേഘങ്ങള്‍. ഗെറ്റി.)
undefined
ചുഴലിക്കാറ്റിന്‍റെ സാന്നിധ്യം മൂലം കേരളത്തിലെ മധ്യ-തെക്കൻ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. യാസ് ചുഴലിക്കാറ്റ് രൂപം കൊണ്ടതോടെ ഒഡീഷ, പശ്ചിമ ബംഗാൾ, അന്തമാൻ തീരത്ത് കനത്ത മഴയാണ്. ജാർഖണ്ഡ്, ബീഹാർ, അസം എന്നിവിടങ്ങളിലും മഴ ലഭിക്കും.( ചിത്രം: യാസ് ചുഴലിക്കാറ്റിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഓഡീസയില്‍ ഉരുണ്ടുകൂടിയ മഴ മേഘങ്ങള്‍. ഗെറ്റി.)
undefined
ചുഴലിക്കാറ്റിന് മുന്നോടിയായി കിഴക്കൻ തീരത്തുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകി. ചുഴലിക്കാറ്റ് തീരം തൊടുന്ന ഇടങ്ങളിലേക്ക് സൈന്യം കൂടുതൽ സംഘത്തെ നിയോഗിച്ചു. ദുരന്തനിവാരണ സേനയുടെ 75 സംഘങ്ങളെ ഇവിടെ വിന്യസിച്ചു.( ചിത്രം: യാസ് ചുഴലിക്കാറ്റിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഓഡീസയില്‍ ഉരുണ്ടുകൂടിയ മഴ മേഘങ്ങള്‍. ഗെറ്റി.)
undefined
നാവിക സേനയുടെ നാല് കപ്പലുകൾക്ക് രക്ഷപ്രവർത്തനത്തിന് തയ്യാറായിരിക്കാൻ നിർദ്ദേശം നല്‍കി. കോസ്റ്റ് ഗാർഡിന്‍റെ നേത്യത്വത്തിലും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. യാസിന്‍റെ സഞ്ചാര പാതയിലുള്ള സംസ്ഥാനങ്ങളുമായി ആഭ്യന്തരമന്ത്രി അമിത് ഷാ ചര്‍ച്ച നടത്തി.(ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന മുഖ്യമന്ത്രിമാരുമായി യാസ് ചുഴലിക്കാറ്റിന് മുമ്പ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നു. ;ചിത്രം എഎന്‍ഐ)
undefined
ചുഴലിക്കാറ്റിന് മുന്നോടിയായി കടലിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ കരുതൽ വേണമെന്ന് പ്രധാനമന്ത്രി ഉന്നത തല യോഗത്തിൽ നിർദ്ദേശം നൽകി. മുംബൈ ബാർജ് ദുരന്തത്തെ തുടർന്നാണ് നിർദ്ദേശം. യാസ് ചുഴലിക്കാറ്റ് തീരം തൊടാനിടയുള്ള ഒഢീഷ, പശ്ചിമബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി പ്രധാനമന്ത്രി വിലയിരുത്തി.( ചിത്രം: യാസ് ചുഴലിക്കാറ്റിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഓഡീസയില്‍ ഉരുണ്ടുകൂടിയ മഴ മേഘങ്ങള്‍. ഗെറ്റി.)
undefined
അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ സമയബന്ധിതമായി ഒഴിപ്പിക്കൽ പൂർത്തിയാക്കണം. തീരത്തും കടലിലും ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കണം. വൈദ്യുതി വിതരണം, വാർത്താവിനിമയ ശൃംഖല എന്നിവയിലെ തകരാറുകൾ വേഗത്തിൽ പരിഹരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.(ചിത്രം വിന്‍ഡി ഡോട്ട് കോമില്‍ നിന്ന് )
undefined
യോഗത്തിൽ ടെലികോം, ഊർജ്ജം, റെയിൽവേ, ഭൗമശാസ്ത്ര മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേന ഡിജിയും പങ്കെടുത്തു. ചുഴലിക്കാറ്റ് തീരം തൊടുന്ന ഇടങ്ങളിലേക്ക് സൈന്യം കൂടുതൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ 75 സംഘങ്ങളെ വിന്യസിച്ചു.(ചിത്രം വിന്‍ഡി ഡോട്ട് കോമില്‍ നിന്ന് )
undefined
നാവിക സേനയുടെ നാല് കപ്പലുകൾക്ക് രക്ഷാപ്രവർത്തനത്തിന് തയ്യാറായിരിക്കാൻ നിർദ്ദേശം നല്‍കി. കോസ്റ്റ് ഗാർഡിന്റെ നേത്യത്വത്തിലും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.സായുധ സേന ഞായറാഴ്ച തന്നെ 950 എൻ‌ഡി‌ആർ‌എഫ് ഉദ്യോഗസ്ഥരെയും 26 ഹെലികോപ്റ്ററുകളെയും ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അയച്ചു.(ചിത്രം വിന്‍ഡി ഡോട്ട് കോമില്‍ നിന്ന് )
undefined
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാന‍ർജി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവരും സ്ഥിതി വിലയിരുത്തി. ന്യൂനമർദ്ദത്തിന്‍റെ പ്രഭാവത്തിൽ കേരളത്തിൽ തിരുവനന്തപുരം അടക്കം തെക്കൻ ജില്ലകളിൽ മഴ തുടരും. കേരളത്തിലേക്കുള്ള കാലവർഷത്തിന്‍റെ വരവും കൂടിയാകുന്നതോടെ വരും ദിവസങ്ങളിലും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.(ചിത്രം വിന്‍ഡി ഡോട്ട് കോമില്‍ നിന്ന് )
undefined
ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. അരുവിക്കര ഡാമിന്‍റെ 2 ഷട്ടറുകൾ തുറന്നത് ഒന്നര മീറ്റർ ആക്കി വീണ്ടും ഉയർത്തി. അമ്പൂരിയിൽ തടത്തരികത്ത് ബേബിയുടെ വീട് മണ്ണിടിഞ്ഞ് തകർന്നു. ഇവിടെ നിന്ന് ആളുകളെ മാറ്റി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്.(ചിത്രം വിന്‍ഡി ഡോട്ട് കോമില്‍ നിന്ന് )
undefined
കാലവർഷം കേരളത്തിലേക്കെത്തുന്നതും, യാസ് ചുഴലിക്കാറ്റിന് മുന്നോടിയായുള്ള ന്യൂനമർദവും ചേർന്ന് മധ്യ കേരളത്തിനും തെക്കൻ കേരളത്തിനുമിടയിൽ മഴ തുടരും. അതേസമയം ടൗട്ടേ ചുഴലിക്കാറ്റ് സമയത്തേത് പോലെ അതിതീവ്ര മഴമുന്നറിയിപ്പ് നിലവിൽ ഇല്ല.(ചിത്രം വിന്‍ഡി ഡോട്ട് കോമില്‍ നിന്ന് )
undefined
കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിനും വിലക്കില്ല. യാസ് ചുഴലിക്കാറ്റ് കണക്കിലെടുത്ത് മെയ് 24 നും മെയ് 29 നും ഇടയിൽ ഈസ്റ്റേൺ റെയിൽ‌വേ 25 ട്രെയിനുകൾ നിർത്തിവച്ചു.(ചിത്രം വിന്‍ഡി ഡോട്ട് കോമില്‍ നിന്ന് )
undefined
യാസിന്‍റെ വരവോടെ കേരളത്തില്‍ ഇത്തവണ വേനല്‍ക്കാലം രൂക്ഷമാകില്ല. ടൌട്ടെയ്ക്ക് പിന്നാലെ യാസും വന്നുപോകുന്നതോടെ കനത്ത മഴയാണ് ഇത്തവണ കേരളത്തിന് ലഭിച്ചത്. യാസിന് തൊട്ട് പുറകെ മണ്‍സൂണ്‍ ആരംഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു.(യാസ് ചുഴലിക്കാറ്റ് വീശുന്ന സംസ്ഥാനങ്ങളിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ദുരന്തനിവാരണസേനാംദങ്ങള്‍ )
undefined
തത്വത്തില്‍‌ കേരളത്തില്‍ ഇത്തവണ വേനല്‍ക്കാലം കാര്യമായി ബധിക്കില്ല. മുൻവർഷങ്ങളെ കടത്തിവെട്ടിയ വേനൽ മഴയാണ് ഇത്തവണ കേരളത്തിലുണ്ടായത്. 128 ശതമാനം മഴ കിട്ടി. കഴിഞ്ഞ വർഷം ഇത് വെറും 7 ശതമാനം ആയിരുന്നു.(യാസ് ചുഴലിക്കാറ്റ് വീശുന്ന സംസ്ഥാനങ്ങളിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ദുരന്തനിവാരണസേനാംദങ്ങള്‍ )
undefined
click me!