ദില്ലി, ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 15,000 കര്‍ഷകര്‍ രാജ്യതലസ്ഥാനത്തെത്തുമെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ദില്ലി പൊലീസ് അതിവസുരക്ഷ ഏര്‍പ്പെടുത്തിയത്. എന്നാല്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും ഇന്നത്തെ പ്രതിഷേധത്തിനെത്തി ചേര്‍ന്നിട്ടുണ്ട്.