ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി

Published : Dec 08, 2025, 03:31 PM IST

ഗീതാപാരായണത്തിനായി 5 ലക്ഷത്തിലധികം ആളുകൾ ഒത്തുകൂടിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡ്രമ്മുകളുടെയും കൈത്താളങ്ങളുടെയും അകമ്പടിയോടെയായിരുന്നു പാരായണം.

PREV
15
ലക്ഷങ്ങള്‍ അണിനിരന്ന ഗീതാപാരായണ പരിപാടി

കൊൽക്കത്തയിലെ ബ്രി​ഗേഡ് ​ഗ്രൗണ്ടിൽ ലക്ഷങ്ങളെ പങ്കെടുപ്പിച്ച് ​ഗീതാപാരായണ പരിപാടി. സനാതൻ സംസ്‌കൃതി സൻസദ് എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ 'ബാബറി മസ്ജിദ്' മാതൃകയിൽ നിർമ്മിക്കുന്ന പള്ളിക്ക് തൃണമൂൽ കോൺഗ്രസ് (ടിഎംസി)യിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എംഎൽഎ തറക്കല്ലിട്ടതിന്റെ അടുത്ത ദിവസമാണ് പരിപാടി സംഘടിപ്പിച്ചത്.

25
ഹിന്ദുക്കളുടെ ഉണര്‍വ് -ബിജെപി

ഗീതാപാരായണത്തിനായി 5 ലക്ഷത്തിലധികം ആളുകൾ ഒത്തുകൂടിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡ്രമ്മുകളുടെയും കൈത്താളങ്ങളുടെയും അകമ്പടിയോടെയായിരുന്നു പാരായണം. പരിപാടി "ഹിന്ദുക്കളുടെ കൂട്ട ഉണർവ്" കാണിക്കുന്നുവെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ് പറഞ്ഞു. ഹിന്ദുക്കളുടെ കൂട്ട ഉണർവിന്റെ ഫലമാണിത്. കഴിഞ്ഞ തവണ സിലിഗുരിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഒരു ലക്ഷം പേർ പങ്കെടുത്തു. ഹിന്ദുത്വം അപകടത്തിലായതിനാലാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഘോഷ് എഎൻഐയോട് പറഞ്ഞു.

35
പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു

ബംഗാളിൽ നിന്നുള്ള സന്യാസിമാർ ഗീതാ പാരായണ പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്നും ബംഗാളിനെ രക്ഷിക്കാൻ അവരുടെ അനുഗ്രഹം ആവശ്യമാണെന്നും ബിജെപി എംപി സുകാന്ത മജുംദാർ പറഞ്ഞു. ​ഗവർണർ സി.വി. ആനന്ദബോസ്, പത്മശ്രീ അവാർഡ് ജേതാവും പ്രദീപ്താനന്ദ മഹാരാജ് എന്നറിയപ്പെടുന്നതുമായ കാർത്തിക് മഹാരാജ് പങ്കെടുത്തു. നഗരത്തിലുടനീളമുള്ള ഭക്തരെ ഒരുമിച്ച് കൊണ്ടുവന്ന് വിശുദ്ധ ഗ്രന്ഥത്തിന്റെ കൂട്ടായ വായനയിൽ ഏർപ്പെടുക എന്ന ലക്ഷ്യത്തോടെയുള്ള ആത്മീയ പരിപാടിയുടെ ഭാഗമായിരുന്നു പരിപാടി.

45
'ബാബരി മസ്ജിദ്' തറക്കല്ലിടലിന് പിന്നാലെ പരിപാടി

ഡിസംബർ ആറിന് മുർഷിദാബാദിൽ 'ബാബറി ശൈലിയിലുള്ള' പള്ളിയുടെ തറക്കല്ലിടൽ ചടങ്ങ് നടന്നിരുന്നു. വർഗീയ രാഷ്ട്രീയത്തിൽ ഏർപ്പെട്ടുവെന്ന് ആരോപിച്ച് മമത ബാനർജിയുടെ പാർട്ടി സസ്‌പെൻഡ് ചെയ്ത എംഎൽഎ ഹുമയൂൺ കബീറാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.

55
എന്ത് വില കൊടുത്തും പള്ളി നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് എംഎല്‍എ

എന്ത് വിലകൊടുത്തും പള്ളി നിർമാണം പൂർത്തിയാക്കുമെന്ന് എംഎൽഎ പറഞ്ഞു. സൗദി അറേബ്യയിൽ നിന്നുള്ള മതനേതാക്കൾ വേദിയിൽ സന്നിഹിതരായിരുന്നു, 40,000-ത്തിലധികം ആളുകൾക്ക് ബിരിയാണി വിളമ്പി. 1992-ൽ അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയതിന്റെ വാർഷികമായ ഡിസംബർ 6-നാണ് പരിപാടി നടത്തിയത്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories