87 വര്‍ഷം, മഴയൊന്ന് പെയ്താല്‍ ഇന്നും മുങ്ങുന്ന ദില്ലിയിലെ മിന്‍റോ പാലം

First Published Jul 20, 2020, 4:39 PM IST

ദില്ലിയില്‍ 1933ല്‍ നിര്‍മ്മിച്ച അടിപ്പാത ഇന്നും ചെറുമഴയ്ക്ക് വെള്ളം നിറഞ്ഞ അവസ്ഥയിലാവും. നിര്‍മ്മിച്ച് 87 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മിന്‍റോ ബ്രിഡ്ജിലെ വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്താന്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസത്തെ മഴയില്‍ ഇവുടെയുണ്ടായ വെള്ളക്കെട്ടില്‍ കുടുങ്ങി ട്രെക്ക് ഡ്രൈവര്‍ മരിച്ചതാണ് ഇവിടെ നടന്ന ദാരുണ സംഭവങ്ങളില്‍ ഒടുവില്‍ വന്നത്. 

62വര്‍ഷമായിട്ടും വെള്ളക്കെട്ടിന്‍റെ കാര്യത്തില്‍ മാറ്റമില്ലാതെ ദില്ലിയിലെ മിന്‍റോ ബ്രിഡ്ജ്.
undefined
1958ല്‍ കനത്ത മഴയേ തുടര്‍ന്ന് ഈ റെയില്‍വേ അടിപ്പാത വെള്ളത്തിലായിരുന്നു. അന്ന് ദില്ലി മുന്‍സിപ്പല്‍ കമ്മീഷണല്‍ പി ആര്‍ നായക് പമ്പ് സെറ്റുകള്‍ വച്ചാണ് വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചതെന്നാണ് ചരിത്രകാരന്മാര്‍ വിശദമാക്കുന്നത്.
undefined
റെഡ്ഡി കമ്മിറ്റിയുടെ നിര്‍ദ്ദശ പ്രകാരമായിരുന്നു പമ്പ് സെറ്റ് കൊണ്ടുവന്ന് വെള്ളം അടിച്ച് കളഞ്ഞത്. 1933ലാണ് ഈ അടിപ്പാത നിര്‍മ്മിക്കുന്നതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
undefined
ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ 87 വര്‍ഷം പഴക്കമുണ്ട് ഈ അടിപ്പാതയ്ക്ക്.നിര്‍മ്മിച്ച കാലം മുതല്‍ തന്നെ കാലവര്‍ഷത്തില്‍ അടിപ്പാത വെള്ളത്തില്‍ മുങ്ങുമായിരുന്നു.
undefined
ദില്ലിയിലെ വെള്ളക്കെട്ടിന്‍റെ സൂചനയായി മിക്ക മാധ്യമങ്ങളും മിന്‍റോ ബ്രിഡ്ജ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
undefined
എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ഇവിടുത്തെ അവസ്ഥയ്ക്ക് ഒരു വ്യത്യാസമില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞായറാഴ്ച കനത്ത മഴയില്‍ മിന്‍റോ ബ്രിഡ്ജ് വെള്ളത്തിനടിയിലായിരുന്നു.
undefined
ഞായറാഴ്ച അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടില്‍ കുടുങ്ങി 26കാരനായ ഡ്രൈവറിന് ജീവന്‍ നഷ്ടമായിരുന്നു.
undefined
തന്‍റെ ബാല്യകാലം മുതല്‍ മിന്‍റെ ബ്രിഡ്ജിന്‍റെ അവസ്ഥ ഇങ്ങനെ തന്നെയെന്നാണ് മുതിര്‍ന്ന ഐപിഎസ് ഓഫീസറായ മുക്തേഷ് ചന്ദര്‍ ട്വീറ്റ് ചെയ്തിട്ടുള്ളത്.
undefined
എന്നാല്‍ ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗ്, സ്വാമി വിവേകാനന്ദ മാര്‍ഗ് തുടങ്ങി കൊണാട്ട് പ്ലേസിലേക്കുള്ള സുപ്രധാന ട്രാഫിക് പോയിന്‍റായ അടിപ്പാതയുടെ മഴക്കാലത്തെ അവസ്ഥയില്‍ മാറ്റമില്ല.
undefined
1967ല്‍ തുടര്‍ച്ചയായ വെള്ളക്കെട്ട് മൂലം അടിപ്പാത വികസിപ്പിച്ചിരുന്നു. എന്നാല്‍ ഈ മരാമത്തിനും പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാക്കാന്‍ സാധിച്ചില്ല.
undefined
കഴിഞ്ഞ 60വര്‍ഷമായി ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ വിവിധ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ല.
undefined
2010 കോമണ്‍വെല്‍ത്ത് ഗെയിംസ് വേളയില്‍ ചില പുനരുദ്ധാരണ പ്രര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിട്ടെങ്കിലും അത് കടലാസില്‍ ഒതുങ്ങുകയായിരുന്നു.
undefined
പൈതൃകനിര്‍മ്മിതിയായതിനാല്‍ വിവിധ രീതിയിലുള്ള എന്‍ജിനിയറിംഗ് പരീക്ഷണം നടത്താന്‍ മാത്രമേ സാധിക്കൂവെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്.
undefined
വെള്ളമൊഴുകുന്ന ചാലുകളില്‍ തടസമില്ലെങ്കിലും അടിപ്പാതയുടെ ചെരിവാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്.
undefined
നിലവില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ നാലുപമ്പുകള്‍ ഉപയോഗിച്ചാണ് ഇവിടെ വെള്ളക്കെട്ട് ഒഴിവാക്കുന്നത്. ഇവ കൃത്യസമയത്ത് പ്രവര്‍ത്തിക്കാത്തതാണ് കഴിഞ്ഞ ദിവസത്തെ വെള്ളക്കെട്ടിലേക്ക് നയിച്ചതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
undefined
1933ലാണ് ഈ അടിപ്പാത നിര്‍മ്മിക്കുന്നതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ 87 വര്‍ഷം പഴക്കമുണ്ട് ഈ അടിപ്പാതയ്ക്ക്.
undefined
നിര്‍മ്മിച്ച കാലം മുതല്‍ തന്നെ കാലവര്‍ഷത്തില്‍ അടിപ്പാത വെള്ളത്തില്‍ മുങ്ങുമായിരുന്നു. ദില്ലിയിലെ വെള്ളക്കെട്ടിന്‍റെ സൂചനയായി മിക്ക മാധ്യമങ്ങളും മിന്‍റോ ബ്രിഡ്ജ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ഇവിടുത്തെ അവസ്ഥയ്ക്ക് ഒരു വ്യത്യാസമില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
undefined
click me!