രാത്രികാല നടത്തം അവസാനിച്ചത് കൊലപാതകത്തിൽ; വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് വകവരുത്തി യുവതി
സാധാരണ പോലെ രാത്രിഭക്ഷണത്തിന് ശേഷം ഭാര്യയോടൊപ്പം നടക്കാനിറങ്ങിയതായിരുന്നു ആശിഷ് കുമാർ. എന്നാൽ ആ നടത്തം തന്റെ മരണത്തിലേക്കുള്ളതായിരുന്നു എന്ന് ആ 27-കാരൻ അറിഞ്ഞില്ല. വിവാഹം കഴിഞ്ഞ് വെറും മൂന്ന് മാസത്തിനുള്ളിൽ ഭാര്യ അഞ്ജലിയും കാമുകനും ചേർന്ന് ആസൂത്രണം ചെയ്ത കൊലപാതകത്തിന്റെ ഞെട്ടലിലാണ് രാജസ്ഥാൻ.
27
വിശ്വസിച്ച് കൂടെപ്പോയി, കാത്തിരുന്നത് മരണം
ജനുവരി 30-ന് രാത്രിയാണ് സംഭവം. പതിവ് ശീലമനുസരിച്ച് ഭാര്യ അഞ്ജലിക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു സ്വകാര്യ സ്കൂൾ അധ്യാപകനായ ആശിഷ്. വിജനമായ സ്ഥലത്തെത്തിയപ്പോൾ കാമുകന് അഞ്ജലി മുൻകൂട്ടി നിശ്ചയിച്ച സിഗ്നൽ നൽകി.
37
കുറ്റിക്കാട്ടിൽ മറഞ്ഞിരുന്ന കൊലയാളികൾ
അഞ്ജലിയുടെ സിഗ്നൽ ലഭിച്ചതോടെ കുറ്റിക്കാട്ടിൽ മറഞ്ഞിരുന്ന കാമുകൻ സഞ്ജയും സുഹൃത്തുക്കളായ രോഹിത്തും സിദ്ധാർത്ഥും പുറത്തുവന്നു. അവർ വടികൾ കൊണ്ട് ആശിഷിനെ ക്രൂരമായി മർദ്ദിച്ചു. ബോധം മറയാതിരുന്ന ആശിഷിനെ മഫ്ലർ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് മരണം ഉറപ്പാക്കി.
കൊലപാതകം ഒരു കവർച്ചയ്ക്കിടെ നടന്നതാണെന്ന് വരുത്തിത്തീർക്കാൻ അഞ്ജലി തന്റെ കമ്മലുകളും ആശിഷിന്റെ മൊബൈൽ ഫോണും കൊലയാളികൾക്ക് നൽകി. തുടർന്ന് തനിക്കും മർദ്ദനമേറ്റെന്ന് വരുത്താൻ സ്ഥലത്ത് ബോധരഹിതയായി കിടന്നു.
57
ഇഷ്ടമില്ലാത്ത വിവാഹം, ഒടുങ്ങാത്ത പക
സഞ്ജയുമായി ആറുവർഷത്തിലേറെയായി അഞ്ജലി പ്രണയത്തിലായിരുന്നു. ഇത് വീട്ടുകാർക്ക് അറിയാമായിരുന്നിട്ടും ഒക്ടോബർ 30-ന് ആശിഷുമായി അവളുടെ വിവാഹം നടത്തി. വിവാഹശേഷവും സഞ്ജുവിനോടൊപ്പം ജീവിക്കാനായിരുന്നു അഞ്ജലിയുടെ ആഗ്രഹം. കാമുകന്റെ അടുത്തായിരിക്കാൻ ശ്രീഗംഗാനഗറിൽ എം.എയ്ക്ക് ചേരണമെന്ന അഞ്ജലിയുടെ ആവശ്യം ഭർത്താവ് ആശിഷ് എതിർത്തു. ഇതോടെയാണ് ആശിഷിനെ ഒഴിവാക്കാൻ 16 ദിവസം മുൻപ് കാമുകനുമായി ചേർന്ന് അഞ്ജലി കൊലപാതകം പ്ലാൻ ചെയ്തത്.
67
കുടുക്കിയത് സിഡിആർ രേഖകൾ
ആദ്യം കവർച്ചാ കേസായി പരിഗണിച്ചെങ്കിലും അഞ്ജലിയുടെ മൊഴികളിലെ വൈരുദ്ധ്യം പോലീസിന് സംശയമുണ്ടാക്കി. ഫോൺ രേഖകളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും പരിശോധിച്ചതോടെ ഗൂഢാലോചന പുറത്തായി. ചൊവ്വാഴ്ച അഞ്ജലിയുൾപ്പെടെ നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.
77
മേഘാലയയിലെ 'ഹണിമൂൺ' കൊലപാതകം
2025 മേയിൽ സമാനമായ മറ്റൊരു ക്രൂരത മേഘാലയയിലും നടന്നിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ ഹണിമൂണിനിടെ രാജ രഘുവംശിയെ ഭാര്യ സോനം കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തി. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് രാജയെ കൊന്ന് കൊക്കയിൽ തള്ളുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam