
വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ച വാർത്ത നാം അറിഞ്ഞതാണ്. മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 92 വയസായിരുന്നു. എന്റെ മുത്തശ്ശി ആശാ ഭോസ്‌ലെയെ കടുത്ത ക്ഷീണവും നെഞ്ചിലെ അണുബാധയും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞങ്ങളുടെ സ്വകാര്യതയെ വിലമതിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ചികിത്സ തുടരുകയാണ്. എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു, ഞങ്ങൾ നിങ്ങളെ പോസിറ്റീവായി അറിയിക്കും. നെഞ്ചിലെ അണുബാധ ഏതൊരു വ്യക്തിയെയും ബാധിച്ചേക്കാം, എന്നിരുന്നാലും, പ്രായാധിക്യവുമായി ബന്ധപ്പെട്ട രോഗപ്രതിരോധ പ്രവർത്തനത്തിലെ കുറവ്, ശ്വാസകോശ ശേഷി കുറയൽ, സിഒപിഡി, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ അനുബന്ധ രോഗങ്ങൾ കാരണം ഇത് പ്രായമായവർക്ക് കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കാമെന്ന് ആശാ ഭോസ്‌ലെയുടെ ചെറുമകൾ സനായി ഭോസ്‌ലെ എക്‌സിൽ കുറിച്ചു.
നെഞ്ചിലെ അണുബാധ ശ്വാസകോശങ്ങളെയും താഴ്ന്ന ശ്വാസനാളങ്ങളെയും ബാധിക്കുന്നു. പലപ്പോഴും ജലദോഷം അല്ലെങ്കിൽ പനിക്ക് ശേഷം. വൈറസുകൾ, ബാക്ടീരിയകൾ അല്ലെങ്കിൽ ഫംഗസുകൾ പോലുള്ള രോഗകാരികളിൽ നിന്നുള്ള വീക്കം ഇത് ഉണ്ടാക്കുന്നു. ഇത് ബ്രോങ്കിയെയോ ശ്വാസകോശ കലകളെയോ ബാധിക്കുന്നു. 65 വയസ്സിനു മുകളിലുള്ളവരിൽ പനി അല്ലെങ്കിൽ ജലദോഷം പോലുള്ള വൈറൽ രോഗങ്ങൾക്ക് ശേഷമാണ് ഈ അണുബാധകൾ ഉണ്ടാകുന്നത്. ബാക്ടീരിയകളും വൈറസുകളും ദുർബലമായ ശ്വാസനാളങ്ങളിലേക്ക് നുഴഞ്ഞുകയറുകയും ശ്വാസകോശത്തിൽ വീക്കം, ദ്രാവകം അടിഞ്ഞുകൂടൽ എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നതായി ഫരീദാബാദിലെ ഫോർട്ടിസ് എസ്‌കോർട്ട്സ് ആശുപത്രിയിലെ പൾമണോളജി ഡയറക്ടറും യൂണിറ്റ് ഹെഡുമായ ഡോ. രവി ശേഖർ ഝാ പറഞ്ഞു,
പ്രായത്തിനനുസരിച്ച്, ശ്വാസകോശത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങൾ ദുർബലമാകുന്നു ശ്വാസനാളങ്ങളിലെ സിലിയ സ്രവങ്ങളെ കാര്യക്ഷമമായി പുറന്തള്ളുന്നില്ല, പ്രതിരോധശേഷി കുറയുന്നു. ഇത് ബാക്ടീരിയകൾക്കും വൈറസുകൾക്കും ശ്വസനനാളത്തിൽ പ്രവേശിക്കാനും നിലനിൽക്കാനും എളുപ്പമാക്കുന്നതായി ഡോ. രവി ശേഖ പറഞ്ഞു. പ്രായമായവരിൽ നെഞ്ചുവേദനയുടെ ലക്ഷണങ്ങളും ചെറുപ്പക്കാരിൽ നിന്ന് വ്യത്യസ്തമായിരിക്കും. പ്രായമായവരിൽ നെഞ്ചിലെ അണുബാധയുടെ ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
പെട്ടെന്നുള്ള ആശയക്കുഴപ്പം അല്ലെങ്കിൽ വിഭ്രാന്തി
നിറമുള്ള കഫത്തോടുകൂടിയ സ്ഥിരമായ ചുമ
ശ്വാസതടസ്സം
നെഞ്ചുവേദന
ക്ഷീണവും ബലഹീനതയും
വിശപ്പില്ലായ്മയും നിർജ്ജലീകരണവും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam