എച്ച്പിബി ആന്‍ഡ് ജിഐ ക്യാൻസർ സര്‍ജന്മാരുടെ ആഗോള ഉച്ചകോടി മെയ് 9, 10 തീയതികളില്‍ കൊച്ചിയിൽ

Published : Apr 21, 2026, 02:56 PM IST
HPB and GI Cancer Surgeons

Synopsis

ലോകമെമ്പാടും അർബുദബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഈ ആഗോള ഉച്ചകോടിക്ക് വലിയ പ്രാധാന്യമുണ്ടെന്നും ക്യാൻസർ ചികിത്സയിലെ പുതിയ കണ്ടെത്തലുകളെക്കുറിച്ചുള്ള ആഴത്തിലുള്ള ചർച്ചകൾക്ക് കൊച്ചി വേദിയാകുമെന്നും ഭാരവാഹികൾ പറഞ്ഞു. 

കൊച്ചി : സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷന്റെയും (എസ്.ഇ.എഫ്.) ലേക്‌ഷോർ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ എച്ച്.പി.ബി. - ജി.ഐ. (ഹെപ്പാറ്റോ-പാൻക്രിയാറ്റോ-ബിലിയറി ആൻഡ് ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ) കാൻസർ സർജന്മാരുടെ ആഗോള ഉച്ചകോടി മേയ് ഒൻപത്, പത്ത് തീയതികളിൽ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കും. 

രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രമുഖ കാൻസർ ശസ്ത്രക്രിയാ വിദഗ്ധർ ദ്വിദിന ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷൻ സ്ഥാപകൻ പ്രൊഫ. ഡോ. ബൈജു സേനാധിപൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഇന്ത്യയിലെ എച്ച്പിബി ആൻഡ് ജിഐ ചികിത്സയുടെ വളർച്ചയ്ക്ക് നിർണായകമായ സംഭാവനകൾ നല്കിയ പ്രൊഫ. സമിരൻ നന്ദി, ബി. എം.എൽ കപൂർ , അനന്തകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിയ്ക്കും.

എച്ച്.പി.ബി., ജി.ഐ. ചികിത്സാരംഗത്തെ നൂതന സംവിധാനങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും ക്ലാസുകൾക്കും രാജ്യാന്തര വിദഗ്ധർ നേതൃത്വം നൽകും. ജപ്പാനിലെ എച്ച്.പി.ബി. സെന്റർ ഫോർ അഡ്വാൻസ്ഡ് ട്രീറ്റ്‌മെന്റ് ഡയറക്ടർ പ്രൊഫ. ഗോ വകായാബാഷി, ടോക്കിയോ മെഡിക്കൽ സർവകലാശാലയിലെ പ്രൊഫ. നാഗാകാവ യുയിച്ചി, അമേരിക്കയിലെ ഒഹായോ ക്ലീവ്‌ലാൻഡ് ക്ലിനിക്കിലെ ഡോ. ഡേവിഡ് ക്വോൺ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. ഇതിനുപുറമെ, ദേശീയതലത്തിൽ ശ്രദ്ധേയരായ നിരവധി കാൻസർ സർജന്മാരും ഗ്യാസ്ട്രോ എൻട്രോളജിസ്റ്റുകളും സമ്മേളനത്തിൽ സംസാരിക്കും.

ലോകമെമ്പാടും അർബുദബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഈ ആഗോള ഉച്ചകോടിക്ക് വലിയ പ്രാധാന്യമുണ്ടെന്നും കാൻസർ ചികിത്സയിലെ പുതിയ കണ്ടെത്തലുകളെക്കുറിച്ചുള്ള ആഴത്തിലുള്ള ചർച്ചകൾക്ക് കൊച്ചി വേദിയാകുമെന്നും ഭാരവാഹികൾ പറഞ്ഞു. ഗാസ്ട്രോ ഇന്റസ്റ്റൈനൽ കാൻസർ ചികിത്സ, റോബോട്ടിക് ഓങ്കോളജി, സർജിക്കൽ ഓങ്കോളജി തുടങ്ങിയ വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടക്കും. മെഡിക്കൽ വിദ്യാർഥികൾക്കും സർജന്മാർക്കുമായി പ്രത്യേക പഠനക്ലാസുകളും പ്രാക്ടിക്കൽ സെഷനുകളും ഉച്ചകോടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

എയിംസ് (ഡൽഹി), മേദാന്ത ഹോസ്പിറ്റൽ, മാക്സ് ഹോസ്പിറ്റൽ, ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ (മുംബൈ), ജസ്‌ലോക് ഹോസ്പിറ്റൽ (മുംബൈ), ബ്രീച്ച് കാൻഡി ഹോസ്പിറ്റൽ (മുംബൈ), ടാറ്റാ മെഡിക്കൽ സെന്റർ (വാരാണസി), അഡയാർ കാൻസർ സെന്റർ (ചെന്നൈ), സി.എം.സി ഹോസ്പിറ്റൽ (വെല്ലൂർ), ജിപ്‌മെർ (പോണ്ടിച്ചേരി), എം.വി.ആർ സെന്റർ (കാലിക്കറ്റ്), എ.ഐ.എം.എസ് (കൊച്ചി) തുടങ്ങിയ പ്രമുഖ ക്യാൻസർ ചികിത്സാ സ്ഥാപനങ്ങളിൽ നിന്നുള്ള അതിവിദഗ്ദ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

പാൻക്രിയാസ്, കരൾ, വൻകുടൽ, മലാശയം തുടങ്ങിയവയെ ബാധിക്കുന്ന കാൻസർ ചികിത്സയിൽ രോഗികൾക്ക് ഏറ്റവും ഗുണകരവും ആധുനികവുമായ ശസ്ത്രക്രിയാരീതികൾ ആരോഗ്യപ്രവർത്തകർക്ക് പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് ഡോ. ബൈജു സേനാധിപൻ വ്യക്തമാക്കി.

 ലാപ്പറോസ്കോപ്പി സർജറിയിൽ മികച്ച പാടവം തെളിയിക്കുന്നവർക്കായി സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷൻ നൽകിവരുന്ന 'ഏകലവ്യ' പുരസ്കാരത്തിന്റെ പ്രഖ്യാപനവും ഉച്ചകോടിയിൽ നടക്കും. വാർത്താസമ്മേളനത്തിൽ ഓർഗനൈസിങ് കമ്മിറ്റി ഭാരവാഹികളും സംബന്ധിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തലച്ചോറിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
ഇന്ത്യയിൽ 4.4 കോടി യുവതികൾക്ക് പിസിഒഎസ്; കശ്മീരിൽ നിരക്ക് 30 ശതമാനം, റിപ്പോർട്ട് പുറത്ത്