
ലഖ്നൗ: മഹാകുംഭ് ഉത്സവത്തിൻ്റെ സമാപനത്തെത്തുടർന്ന് 15 ദിവസത്തെ പ്രത്യേക ശുചിത്വ ഡ്രൈവ് ആരംഭിച്ച് ഉത്തർപ്രദേശ് സർക്കാർ. ശുചീകരണ തൊഴിലാളികളുടെ നിരന്തര സേവനത്തിന് മുഖ്യമന്ത്രി യോഗി ആദരിക്കുകയും മഹാകുംഭമേള മൈതാനം വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. സ്‌പെഷ്യൽ ഓഫീസർ ആകാൻക്ഷ റാണയാണ് ശുചീകരണ യജ്ഞത്തിന് നേതൃത്വം നൽകുന്നത്. സ്വച്ഛത മിത്രകളും ഗംഗാ സേവാ ദൂത്‌സും ശുചീകരണത്തിൽ സജീവമാണ്.
അടുത്ത 15 ദിവസത്തിനുള്ളിൽ സംഘഘട്ടങ്ങൾ, മേള ഗ്രൗണ്ട് റോഡുകൾ, സ്ഥിരവും താൽക്കാലികവുമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വൃത്തിയാക്കും. മഹാകുംഭത്തിൽ 66 കോടിയിലധികം ഭക്തർ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തിയെന്നാണ് സർക്കാർ പറയുന്നത്. 15,000-ലധികം ശുചീകരണ തൊഴിലാളികളും 2,000 ഗംഗാ സേവാ പ്രവർത്തകരും ശുചിത്വം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.
മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് സ്‌പെഷ്യൽ ഓഫീസർ ആകാൻക്ഷ റാണ വെള്ളിയാഴ്ച ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു. സംഘഘട്ടങ്ങൾ, മഹാകുംഭമേള റൗണ്ടുകൾ, ക്ഷേത്രങ്ങൾ, റോഡുകൾ എന്നിവയുടെ സമഗ്രമായ ശുചീകരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ച 1.5 ലക്ഷം താൽക്കാലിക ശൗചാലയങ്ങൾ പൊളിച്ച് നീക്കും. ഉത്സവത്തോടനുബന്ധിച്ച് ഉണ്ടായ എല്ലാ മാലിന്യങ്ങളും നൈനിയിലെ ബസ്വാർ പ്ലാൻ്റിൽ സംസ്കരിക്കും. കൂടാതെ, അർബൻ ആൻഡ് റൂറൽ വാട്ടർ കോർപ്പറേഷൻ സ്ഥാപിച്ച താൽക്കാലിക പൈപ്പ് ലൈനുകൾ, വൈദ്യുതി വകുപ്പ് സ്ഥാപിച്ച തെരുവുവിളക്കുകൾ, സന്യാസിമാർ, കൽപ്പവാസികൾ എന്നിവർ ഉപയോഗിക്കുന്ന ടെൻ്റുകളും പവലിയനുകളും ശുചീകരണത്തിൻ്റെ ഭാഗമായി പൊളിച്ചുനീക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam