
പാറ്റ്ന: ബിഹാറിലെ പാലങ്ങൾ തുടർച്ചയായി പൊളിയുന്ന സാഹചര്യത്തിൽ ജലവകുപ്പിലെ 11 എൻജിനീയർമാരെ സസ്പെൻഡ് ചെയ്തു. പതിനഞ്ച് ദിവസത്തിനിടെ പത്ത് പാലങ്ങൾ പൊളിഞ്ഞത് രാജ്യമാകെ ചർച്ചയായതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ കൂട്ട നടപടി കൈക്കൊണ്ടിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആർജെഡി നേതാവ് തേജസ്വി യാദവ് ആരോപണം കടുപ്പിച്ചു. താൻ പതിനെട്ട് മാസം പൊതുമരാമത്തിന്റെ ചുമതല വഹിച്ചപ്പോൾ കാര്യമായി ഫണ്ട് നൽകിയിരുന്നില്ലെന്ന് തേജസ്വി യാദവ് പറഞ്ഞു. ജെഡിയു വൻ അഴിമതിയാണ് നടന്നതെന്നും ഇവ ആരാണ് പണിതതെന്ന് ഫലകങ്ങൾ നോക്കിയാൽ മനസ്സിലാകുമെന്നും തേജസ്വി യാദവ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam