
ലക്ക്നൗ: ഉത്തർപ്രദേശിലെ ഫറുഖാബാദ്, മൈൻപൂരി ജില്ലകളിൽ സ്കൂളുകളിൽ വിതരണം ചെയ്ത ആൽബെൻഡസോൾ ഗുളികകൾ കഴിച്ചതിന് ശേഷം 120-ലധികം വിദ്യാർത്ഥികളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഇന്നലെയായിരുന്നു സംഭവം. ഫറുഖാബാദിൽ കമൽഗഞ്ച് ബ്ലോക്കിലെ രത്തോറ മൊഹദ്ദിൻപൂർ ഗ്രാമത്തിലുള്ള ജവഹർലാൽ പ്രേമാദേവി സ്കൂളിലെ വിദ്യാർത്ഥികളാണ് ചികിത്സ തേടിയവരില്‍ കൂടുതലും. ഗുളിക കഴിച്ച ശേഷം തലവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
120 വിദ്യാർത്ഥികൾക്കാണ് തലവേദനയും ഛർദ്ദിയും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ ഉണ്ടായതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. ഭൂരിഭാഗം കേസുകളിലും ലക്ഷണങ്ങൾ ലഘുവാണെന്നാണ് വിവരം. ചികിത്സ നേടിയ വിദ്യാർത്ഥികൾ നിലവില്‍ നിരീക്ഷണത്തിലാണ്. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, അനുസരിച്ച്, ദേശീയ ദേശീയ വിരവിമുക്ത ദിനത്തിന്‍റെ ഭാഗമായാണ് വിദ്യാർത്ഥികൾക്ക് ആൽബെൻഡസോൾ വിതരണം ചെയ്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam