പതിനാറ് വയസ്സുള്ള പെൺകുട്ടിയെ 23 കാരൻ വിവാഹം ചെയ്ത സംഭവം; ശിക്ഷാനടപടിക്ക് നിർദ്ദേശിച്ച് ബാലാവകാശ കമ്മീഷൻ

Web Desk   | Asianet News
Published : Jun 04, 2020, 11:24 AM IST
പതിനാറ് വയസ്സുള്ള പെൺകുട്ടിയെ 23 കാരൻ വിവാഹം ചെയ്ത സംഭവം; ശിക്ഷാനടപടിക്ക് നിർദ്ദേശിച്ച് ബാലാവകാശ കമ്മീഷൻ

Synopsis

പുരോഹിതൻ, വധുവിന്റെയും വരന്റെയും മാതാപിതാക്കൾ എന്നിവർക്കെതിരെ ശിക്ഷാനടപടി ആവശ്യപ്പെട്ടതായി  ബാലല ഹക്കുല സം​ഗം സംഘടന സാമൂഹ്യ പ്രവർത്തകൻ അച്യുത് റാവു വ്യക്തമാക്കി. 

ഹൈദരാബാദ്: പതിനാറ് വയസ്സുള്ള പെൺകുട്ടിയെ ഇരുപത്തിമൂന്നുകാരൻ വിവാഹം ചെയ്തു. വിവാഹം നടത്തിയ പുരോഹിതൻ, വധുവിന്റെയും വരന്റെയും മാതാപിതാക്കൾ, വരൻ എന്നിവർക്കെതിരെ കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ തീരുമാനിച്ചു. ജൂൺ 1ന് തെലങ്കാനയിലാണ് സംഭവം. ബാലവിവാഹം തടയൽ, പോക്സോ, ബലാത്സം​ഗവുമായി ബന്ധപ്പെട്ട വകുപ്പ്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് വിവാഹം നടത്തൽ എന്നീ നിയമങ്ങൾ പ്രകാരമാണ് ശിക്ഷാ നടപടി. 

പുരോഹിതൻ, വധുവിന്റെയും വരന്റെയും മാതാപിതാക്കൾ എന്നിവർക്കെതിരെ ശിക്ഷാനടപടി ആവശ്യപ്പെട്ടതായി  ബാലല ഹക്കുല സം​ഗം സംഘടന സാമൂഹ്യ പ്രവർത്തകൻ അച്യുത് റാവു വ്യക്തമാക്കി. ഹൈദരാബാദിൽ നിന്ന് 30 കിലോമീറ്റർ ദൂരം ​ഗുഡ്ലപോച്ചംപള്ളിക്ക് സമീപം കണ്ട്ലകോയ ജില്ലയിൽ മേദ്ചലിലെ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. എഫ്ഐആറിൽ പെൺകുട്ടിയുടെ വയസ്സ് 16 എന്നാണ് കാണിക്കുന്നുണ്ടെങ്കിലും ആറാംക്ലാസിലാണ് കുട്ടി പഠിക്കുന്നതെന്നും ഒരു മാസം മുമ്പാണ് പ്രായപൂർത്തിയായതെന്നും ബാലാവകാശ കമ്മീഷൻ പ്രവർത്തകൻ പറഞ്ഞു. നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്യുകയാണ് വരനായ രാജു. 

ഏകദേശം 30 പേർ വിവാഹത്തിൽ പങ്കെടുത്തതായി വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇവരാരും തന്നെ മാസ്ക് ധരിച്ചിട്ടില്ല. ലൈം​ഗിക പീഡനങ്ങളിൽ നിന്ന് കുട്ടികളെ സം​രക്ഷിക്കുക എന്ന വകുപ്പിനെ മുൻനിർത്തിയാണ് ഇവർക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ചിട്ടുള്ളതെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി