പെൺകുട്ടികൾ ഇരുവരും സ്കൂളിലത്താൻ വൈകി, രക്ഷിതാക്കളെ കൂട്ടി എത്താൻ അധ്യാപകന്റെ നി‌‍ർദേശം; ഗിരിധിയിൽ സ്കൂൾ വിദ്യാർത്ഥിനികൾ മരിച്ച നിലയിൽ

Published : Sep 19, 2025, 07:03 PM IST
police vehicle light

Synopsis

ജാർഖണ്ഡിലെ ഗിരിധിയിൽ രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്കൂളിൽ വൈകിയെത്തിയ കുട്ടികളോട് രക്ഷിതാക്കളുമായി വരാൻ അധ്യാപകൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംഭവം. കുടുംബം പരാതി നൽകിയാൽ അന്വേഷണം ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.

റാഞ്ചി: ജാർഖണ്ഡിലെ ഗിരിധിയിലെ കിണറ്റിൽ നിന്നും രണ്ട് സ്കൂൾ വിദ്യാർത്ഥിനികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി പൊലീസ്. സരിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചിരുവ- കപിലോയിലെ അപ്‌ഗ്രേഡഡ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ സാഹിദ ഖാത്തൂൺ (13), ഗുലാബ്ഷ പ്രവീൺ (14) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച്ച രാവിലെ വൈകിയാണ് രണ്ട് പെൺകുട്ടികളും സ്കൂളിൽ എത്തിയത്. ഇവരോട് തിരികെ വീട്ടിലേക്ക് പോയി രക്ഷിതാക്കളോടൊപ്പം വരാൻ ഒരു അധ്യാപകൻ നി‌ർദേശിച്ചിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ പിന്നീട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ബഗോദർ സരിയ എസ്ഡിപിഒ ധനഞ്ജയ് റാം പറഞ്ഞു. അതേ സമയം, കുടുംബങ്ങളിൽ നിന്ന് ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചുകഴിഞ്ഞാൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി