
ദില്ലി: അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് പേര് നൽകി കേന്ദ്ര സർക്കാർ സർവെ ഓഫ് ഇന്ത്യ ഭൂപടത്തിൽ രേഖപ്പെടുത്തി. യഥാർത്ഥ നിയന്ത്രണ രേഖക്ക് അടുത്തുള്ള സ്ഥലങ്ങളാണ് ഭൂപടത്തിൽ രേഖപ്പെടുത്തിയതിൽ ഏറെയും. നിലവിൽ ചൈനീസ് ഭാഗത്തുള്ള സ്ഥലങ്ങളും ഇതിൽ ഉൾപ്പെടുന്നു. അരുണാചൽ പ്രദേശിലെ പ്രദേശങ്ങൾക്ക് ചൈനീസ് പേര് നൽകുന്ന നടപടിക്കാണ് ഇന്ത്യയുടെ തിരിച്ചടി. അതിർത്തി തർക്കം പരിഹരിക്കാനുള്ള ചർച്ചകൾ ഇന്നലെ നടന്നതിന് തൊട്ടു പിന്നാലെയാണ് ഇന്ത്യയുടെ നടപടി. അതിർത്തി തർക്കം പരിഹരിക്കാൻ ഇന്നലെ ചർച്ചകൾ നടന്നതിനു പിന്നാലെയാണ് നടപടി. അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്ന് ഇതു വരെ ചൈന അംഗീകരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam