
ദില്ലി: 2 ജി സ്പെക്ട്രം കേസ് പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി നാളത്തേക്ക് മാറ്റിവെച്ചു. എ രാജ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് സിബിഐ ദില്ലി ഹൈക്കോടതിയിൽ ഹര്‍ജി നൽകിയതെന്ന് എ രാജയുടെ അഭിഭാഷകൻ വാദിച്ചു.
വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുന്നതിന് മുമ്പ് അറ്റോര്‍ണി ജനറലിന്‍റെ അനുമതി വാങ്ങേണ്ടതാണ്. സിബിഐ അത് ചെയ്തിട്ടില്ല. കേസിൽ ഇന്നുമുതൽ അന്തിമവാദം കേൾക്കാനായിരുന്നു നേരത്തെ കോടതി തീരുമാനിച്ചിരുന്നത്. കോടതിയുടെ സമയം പാഴാക്കാനാണ് പ്രതികൾ ശ്രമിക്കുന്നതെന്ന് സിബിഐ വാദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam