റോഡ് നിർമ്മാണത്തിനായി ബെം​ഗളൂരു ന​ഗരത്തിൽ മുറിച്ചുമാറ്റുന്നത് 3559 മരങ്ങൾ; പ്രതിഷേധം

Published : Dec 28, 2019, 06:48 PM ISTUpdated : Dec 28, 2019, 06:53 PM IST
റോഡ് നിർമ്മാണത്തിനായി ബെം​ഗളൂരു ന​ഗരത്തിൽ മുറിച്ചുമാറ്റുന്നത് 3559 മരങ്ങൾ; പ്രതിഷേധം

Synopsis

മെട്രോ റെയിൽ നിർമ്മാണത്തിന്റെ അടുത്ത ഘട്ടത്തിലേക്കായി ബെംഗളൂരു മെട്രോ കോർപ്പറേഷൻ 244 മരങ്ങൾ മുറിക്കാനും അനുമതി തേടിയിട്ടുണ്ട്. 

ബെംഗളൂരു: പൂന്തോട്ട നഗരം, പെൻഷൻകാരുടെ സ്വർഗ്ഗം തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന ബെംഗളൂരുവിന്റെ മുഖച്ഛായ മാറാൻ തുടങ്ങിയിട്ട് വളരെക്കാലമായിട്ടില്ല. ധാരാളം മരങ്ങളാൽ സമ്പൽസമൃദ്ധമായിരുന്നു ഒരുകാലത്ത് ബെം​ഗളൂർ ന​ഗരം. വ്യവസായ ആവശ്യങ്ങൾക്കും റോഡ്, മെട്രോ റെയിൽ നിർമ്മാണാവശ്യങ്ങൾക്കുമായി ആയിരകണക്കിന് മരങ്ങളാണ് ഇതിനോടകം വെട്ടിമാറ്റിയത്. ഇതിന് പിന്നാലെ അഞ്ച് സിവിൽ പ്രോജക്ടുകൾ നടപ്പിലാക്കുന്നതിന്റെ ഭാ​ഗമായി നഗരത്തിലെ 3559 മരങ്ങൾ വെട്ടിമാറ്റൊനൊരുങ്ങുകയാണെന്നാണ് അധികൃതരെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ന​ഗരത്തിലെ വിവിധയിടങ്ങളിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള അനുമതിക്കായി വിവിധ ഏജൻസികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരു കോർപ്പറേഷനോട് ഒരു കമ്മിറ്റി രൂപീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രസ്തുത കമ്മിറ്റി, ഏജൻസികൾ സമർപ്പിച്ച അപേക്ഷയിൽ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

മാഗഡി റോഡിനും നൈസ് റോഡിനുമിടക്കുള്ള പാത രണ്ടു ലൈൻ ആക്കി നവീകരിക്കുന്നതിന്റെ ഭാഗമായി കർണാടക സ്റ്റേറ്റ് ഹൈവേ ഇംപ്രൂവ്മെന്റ് പ്രോജക്ട് 1822 മരങ്ങൾ മുറിച്ചുമാറ്റാനാണ് അനുമതി തേടിയത്. ആനേക്കൽ, യലഹങ്ക, കെ ആർ പുരം എന്നിവിടങ്ങളിലെ റോഡുകൾ വീതി കൂട്ടുന്നതിനായി 1116 മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള അനുമതിയാണ് കർണാടക റോഡ് ഡവലപ്മെന്റ് കോർപ്പറേഷൻ തേടിയത്.

മെട്രോ റെയിൽ നിർമ്മാണത്തിന്റെ അടുത്ത ഘട്ടത്തിലേക്കായി ബെംഗളൂരു മെട്രോ കോർപ്പറേഷൻ 244 മരങ്ങൾ മുറിക്കാനും അനുമതി തേടിയിട്ടുണ്ട്. നഗരത്തിൽ വ്യാപകമായി മരം മുറിച്ചുമാറ്റുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകർ നേരത്തെ ഒന്നിലേറെ തവണ കോടതിയെ സമീപിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ആരും അറിഞ്ഞില്ല; കൈയ്യിലുള്ളതെല്ലാം വിറ്റ് യുവതി 2 കോടി രൂപയിലേറെ സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് നൽകി; ബെംഗളൂരുവിൽ കേസ്
പുതുവർഷത്തെ വരവേൽക്കാൻ പടക്കം വേണ്ട, നിരോധന ഉത്തരവിറക്കി കർണാടക പോലീസ്, ഗോവയിലെ പബ്ബ് തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിലെ മുൻകരുതലെന്ന് വിശദീകരണം