വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കി; അഞ്ചംഗ സംഘത്തിന്‍റെ മര്‍ദ്ദനത്തില്‍ അഡ്മിന്‍റെ നാവ് അറ്റുപോയി

By Web TeamFirst Published Jan 4, 2023, 11:46 AM IST
Highlights

പൂനെയിലെ ഫര്‍സംഗി മേഖലയിലാണ് സംഭവമുണ്ടായത്. ഓം ഹൈറ്റ്സ് ഹൌസിംഗ് സൊസൈറ്റിയിലെ  താമസക്കാരായ അഞ്ച് പേര്‍ക്കെതിരെയാണ് 38കാരി പരാതി നല്‍കിയിരിക്കുന്നത്.

പൂനെ: വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതിന് ഗ്രൂപ്പ് അഡ്മിന് ക്രൂര മർദ്ദനം. പൂനെയിലാണ് സംഭവം. മർദ്ദനത്തിനിടെ അഡ്മിന്‍റെ നാവ് അറ്റ് പോയി. ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു. 5 അംഗ സംഘമാണ് മർദ്ദിച്ചത്. ഹൌസിംഗ് സൊസൈറ്റിയുടെ ഗ്രൂപ്പില്‍ നിന്നാണ് ഇവരെ അഡ്മിന്‍ നീക്കിയിരുന്നു. ഡിസംബര്‍ 27ന് രാത്രിയാണ് ആക്രമണം. പൂനെയിലെ ഫര്‍സംഗി മേഖലയിലാണ് സംഭവമുണ്ടായത്. ഓം ഹൈറ്റ്സ് ഹൌസിംഗ് സൊസൈറ്റിയിലെ  താമസക്കാരായ അഞ്ച് പേര്‍ക്കെതിരെയാണ് 38കാരി പരാതി നല്‍കിയിരിക്കുന്നത്.

ഹൌസിംഗ് സൊസൈറ്റിയുടെ ചെയര്‍പേഴ്സണാണ് പരാതി നല്‍കിയിട്ടുള്ളത്. പരാതിക്കാരിയുടെ ഭര്‍ത്തവാണ് ഹൌസിംസ് സൊസൈറ്റിയിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ഓം ഹൈറ്റ്സ് ഓപ്പറേഷന്‍ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിന്‍റെ അഡ്മിന്‍ പരാതിക്കാരിയുടെ ഭര്‍ത്താവായിരുന്നു. ഗ്രൂപ്പില്‍ നിന്ന് നീക്കിയതിന്‍റെ കാരണം തിരിക്കി ഇയാള്‍ സന്ദേശം അയച്ചിരുന്നു. ഇതിനോട് ചെയര്‍പേഴ്സണോ ഭര്‍ത്താവോ പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഇയാള്‍ ഫോണില്‍ വിളിച്ച് ചെയര്‍ പേഴ്സണെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ ഓഫീസിലെത്തുകയും ചെയ്തു.

ഇവരോട് അനാവശ്യ സന്ദേശങ്ങള്‍ ഗ്രൂപ്പിലേക്ക് അയയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തെന്ന് ചെയര്‍പേഴ്സണ്‍റെ ഭര്‍ത്താവ് അറിയിക്കുകയായിരുന്നു. ഇതോടെ ഇരു കൂട്ടരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. ഇതോടെ ഓഫീസിലെത്തിയ അഞ്ച് പേര്‍ ചെയര്‍പേഴ്സണ്‍റെ ഭര്‍ത്താവിനെ ആക്രമിക്കുകയായിരുന്നു. മുഖത്തേറ്റ ഇടിയിലാണ് ഇയാളുടെ നാവ് അറ്റ് പോയത്. ഗുരുതര പരിക്കുകളാണ് യുവാവിന് സംഭവിച്ചിട്ടുള്ളതെന്നാണ് പരാതിക്കാരി പൊലീസിനെ അറിയിച്ചിട്ടുള്ളത്. 

click me!