
ഹൈദരാബാദ്: ആറ് മാസം പ്രായമായ ആൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പതിനായിരം രൂപയ്ക്ക് വിറ്റു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ആളെയും വാങ്ങിയ ആളെയും പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ബന്ധുക്കൾക്ക് വിട്ടുനൽകി.
ഹൈദരാബാദിനടുത്ത് ബാലാപൂർ നഗരത്തിലാണ് മെയ് മൂന്നിന് സംഭവം നടന്നത്. കുഞ്ഞിനെയും കൊണ്ട് പരിചയക്കാരനായ ഷെയ്ഖ് അഹമ്മദിന്റെ വീട്ടിലെത്തിയ അമ്മയ്ക്കും മുത്തശ്ശിക്കുമാണ് ദുരനുഭവം ഉണ്ടായത്. അമ്മയെയും മുത്തശ്ശിയെയും വീട്ടിൽ പൂട്ടിയിട്ട ശേഷം കുഞ്ഞുമായി ഷെയ്ഖ് അഹമ്മദ് മഹാരാഷ്ട്രയിലേക്ക് പോയി. മഹാരാഷ്ട്രയിലെ നാന്ദദിൽ എത്തിയ പ്രതി അവിടെ വച്ച് മിർ ഫയാസ് അലി എന്നയാൾക്ക് പതിനായിരം രൂപയ്ക്ക് കുഞ്ഞിനെ വിൽക്കുകയായിരുന്നു.
അമ്മയുടെ പരാതിയിൽ അഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. ഇയാൾ നന്ദദിലേക്കാണ് പോയതെന്ന് മനസിലാക്കിയ പൊലീസ് സംഘം വിവരം മഹാരാഷ്ട്ര പോലീസിന് കൈമാറി. നാന്ദദിൽ വച്ച് തന്നെ അഹമ്മദിനെ പൊലീസ് പിടികൂടി. പിന്നീട് മിർ ഫയാസ് അലിയെയും പിടികൂടിയ പൊലീസ് ഇവരിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തി. കുഞ്ഞിനെ പിന്നീട് മാതാപിതാക്കൾക്ക് കൈമാറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam