60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ

Published : Dec 06, 2025, 12:58 PM IST
Bengal Biriyani

Synopsis

പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ടിഎംസി എംഎൽഎ ഹുമയൂൺ കബീറിന്റെ നേതൃത്വത്തിൽ 'ബാബറി മസ്ജിദ് മാതൃകയിലുള്ള' പള്ളിയുടെ ശിലാസ്ഥാപനം നടക്കുന്നു. സൗദിയിൽ നിന്നുള്ള പുരോഹിതർ പങ്കെടുക്കുന്ന ചടങ്ങിൽ 60,000 പേർക്ക് ബിരിയാണി ഉൾപ്പെടെ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കി.

ബഹറാംപൂർ: പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെ ബെൽദംഗയിൽ ഡിസംബർ 6 ന് 'ബാബറി മസ്ജിദ് മാതൃകയിലുള്ള' പള്ളിയുടെ ശിലാസ്ഥാപന ചടങ്ങിൽ സൗദിയിൽ നിന്നുള്ള പുരോ​ഹിതന്മാരെത്തുമെന്ന് ടിഎംസി എംഎൽഎ ഹുമയൂൺ കബീർ. 40000 പേർക്കുള്ള ഭക്ഷണവും ഒരുക്കി. പ്രദേശത്ത് കർശന സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി. സംഭവം വിവാദമായതിനെ തുടർന്ന് വ്യാഴാഴ്ച കബീറിനെ പുറത്താക്കിയതായി ടിഎംസി അറിയിച്ചിരുന്നു. ആദ്യം കോൺ​ഗ്രസും പിന്നീട് ബിജെപിയുമായിരുന്ന ഹുമയൂൺ കബീർ ടിഎംസി ടിക്കറ്റിൽ മത്സരിച്ചാണ് എംഎൽഎയായത്. ശനിയാഴ്ച മൊറാഡിഗിക്ക് സമീപമുള്ള 25 ബിഗകളിലായി ഏകദേശം 3 ലക്ഷം ആളുകൾ ഒത്തുകൂടുമെന്ന് കബീർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള മതനേതാക്കൾ അവരുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. 

സൗദി അറേബ്യയിൽ നിന്നുള്ള രണ്ട് ഖാസിമാർ രാവിലെ കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വാഹനവ്യൂഹത്തിൽ എത്തുമെന്നും പറഞ്ഞു. മുർഷിദാബാദ് ആസ്ഥാനമായുള്ള ഏഴ് കാറ്ററിംഗ് ഏജൻസികൾക്ക് ഷാഹി ബിരിയാണി പാകം ചെയ്യുന്നതിനായി കരാർ നൽകിയിട്ടുണ്ട്. അതിഥികൾക്കായി ഏകദേശം 40,000 പാക്കറ്റുകളും നാട്ടുകാർക്കായി 20,000 പാക്കറ്റുകളും പാകം ചെയ്തുവെന്ന് എംഎൽഎയുടെ അടുത്ത സഹായി പറഞ്ഞു. ഭക്ഷണച്ചെലവിനായി മാത്രം 30 ലക്ഷം രൂപ ശേഖരിച്ചു. വേദിക്കായി ഏകദേശം 60-70 ലക്ഷം രൂപയാകും. 150 അടി നീളവും 80 അടി വീതിയുമുള്ള ഇത് 400 ഓളം അതിഥികൾക്ക് ഇരിക്കാവുന്ന വിധത്തിൽ 10 ലക്ഷം രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. 

ഏകദേശം 3,000 വളണ്ടിയർമാരെ വിന്യസിച്ചിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു, അതിൽ 2,000 പേർ വെള്ളിയാഴ്ച പുലർച്ചെ ജോലി ആരംഭിച്ചു. രാവിലെ 10 മണിക്ക് ഖുർആൻ പാരായണത്തോടെ ചടങ്ങ് ആരംഭിക്കുമെന്നും തുടർന്ന് ഉച്ചയ്ക്ക് സ്ഥാപക പരിപാടി നടക്കുമെന്നും കബീർ പറഞ്ഞു. ഔപചാരിക നടപടികൾ രണ്ട് മണിക്കൂർ മുമ്പ് ആരംഭിക്കും. വൈകുന്നേരം 4 മണിയോടെ പോലീസ് നിർദ്ദേശപ്രകാരം പൂർത്തിയാക്കും. വെള്ളിയാഴ്ച കൽക്കട്ട ഹൈക്കോടതി നിർദ്ദേശത്തെത്തുടർന്ന്, എൻഎച്ച് 12 ലൂടെ പൊതു ക്രമസമാധാനവും തടസ്സമില്ലാത്ത ഗതാഗതവും ഉറപ്പാക്കുന്നതിനായി ജില്ലാ പൊലീസ് കബീറിന്റെ സംഘവുമായി ചർച്ച നടത്തി. ബെൽദംഗ, റാണിനഗർ പോലീസ് സ്റ്റേഷൻ പരിധികളിലായി മൂവായിരത്തോളം പോലീസുകാരെ വിന്യസിക്കുമെന്ന് ഒരു മുതിർന്ന ജില്ലാ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പുറത്തിറങ്ങാൻ പേടി, ജയിലിന് പുറത്തിറങ്ങിയാൽ കുടുംബം ഇല്ലാതാക്കുമെന്ന് കുൽദീപ് സെൻഗാർ ഭീഷണിപ്പെടുത്തി', വെളിപ്പെടുത്തി ഉന്നാവോ അതിജീവിതയുടെ അമ്മ
ഹണിമൂണിന് ശേഷം ജീവനൊടുക്കിയ നവവധുവിൻ്റെ ഭർത്താവിനേയും മരിച്ച നിലയിൽ കണ്ടെത്തി; അമ്മ ​ഗുരുതരാവസ്ഥയിൽ