3 തവണ വെടിയേറ്റിട്ടും വീഴാതെ 'സീനത്ത്', ഒടുവിൽ 21 ദിവസത്തെ ഭീതിക്ക് അവസാനം, മയക്കികൂട്ടിലാക്കി ഉദ്യോഗസ്ഥർ

Published : Dec 30, 2024, 05:30 PM ISTUpdated : Dec 30, 2024, 05:34 PM IST
3 തവണ വെടിയേറ്റിട്ടും വീഴാതെ 'സീനത്ത്', ഒടുവിൽ 21 ദിവസത്തെ ഭീതിക്ക് അവസാനം, മയക്കികൂട്ടിലാക്കി ഉദ്യോഗസ്ഥർ

Synopsis

കടുവാ സങ്കേതത്തിൽ നിന്ന് രക്ഷപ്പെട്ട കടുവ ഭീതി വിതച്ചത് 21 ദിവസം. ഒടുവിൽ പശ്ചിമ ബംഗാളിൽ നിന്ന് സീനത്തിനെ പിടികൂടി വനംവകുപ്പ്. 

കൊൽക്കത്ത: ഒഡിഷയിലെ സിമിലിപാലും പരിസര പ്രദേശങ്ങളിലുമായി ഭീതി വിതച്ച സീനത്തിനെ 21 ദിവസങ്ങൾക്ക് ശേഷം വനംവകുപ്പ് മയക്കുവെടി വച്ച് വീഴ്ത്തി. ഡിസംബർ എട്ട് മുതൽ ഒഡിഷയിലെ സിമിലിപാലും പരിസര ഗ്രാമങ്ങളിലുമായി ഗ്രാമവാസികളെ ഭീതിയിലാക്കിയ പെൺകടുവ രാപ്പകൽ വ്യത്യാസമില്ലാതെ മൂന്ന് സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. വനംവകുപ്പ് വിവിധ ഇടങ്ങളിലും ക്യാമറക്കെണി ഒരുക്കിയും കൂടും വച്ച് സീനത്ത് എന്ന പെൺകടുവയെ കുടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.

എന്നാൽ ഞായറാഴ്ച വെകുന്നേരത്തോടെയാണ് സീനത്തിനെ മയക്കുവെടി വച്ച് പിടികൂടിയത്. പശ്ചിമ ബംഗാൾ അതിർത്തി ഗ്രാമമായ ബാംഗുരയിൽ വച്ചാണ് സീനത്തിനെ പിടികൂടുന്നത്. ശനിയാഴ്ച വൈകുന്നേരം മുതൽ അഞ്ച് തവണയാണ് കടുവയെ വനംവകുപ്പ് മയക്കുവെടി വച്ച് വീഴ്ത്തി പിടികൂടാൻ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. ഒഡിഷയിലൂടെ 300 കിലോമീറ്ററിലേറെ അലഞ്ഞ് നടന്ന സീനത്തിനെ മയക്കുവെടി വച്ച് പിടികൂടിയ ശേഷം കൊൽക്കത്തയിലെ അലിപോര മൃഗശാലയിലേക്കാണ് മാറ്റുന്നത്.

ഇവിടെ വച്ച് വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷമാകും സീനത്തിനെ സ്ഥിരമായി എവിടേക്ക് മാറ്റിപ്പാർപ്പിക്കുകയെന്ന കാര്യത്തിൽ തീരുമാനമുണ്ടാവുകയെന്നാണ് ഒഡിഷയിലെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രേം കുമാർ ഛാ മാധ്യമങ്ങളോട് വിശദമാക്കിയത്. ശനിയാഴ്ച സീനത്തിന് മൂന്ന് തവണ മയക്കുവെടി ഏറ്റിരുന്നെങ്കിലും കടുവ മയങ്ങിയിരുന്നില്ല. മൂന്ന് തവണ മയക്കുവെടി ഏറ്റ ശേഷവും കടുവ പല സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്നത് തുടരുകയായിരുന്നു. ഇതിനാൽ വീണ്ടും മയക്കുവെടി വച്ചാൽ ആരോഗ്യത്തെ ബാധിക്കുമെന്ന് വിലയിരുത്തലിൽ ശനിയാഴ്ചത്തെ ഓപ്പറേഷൻ ഉപേക്ഷിക്കുകയായിരുന്നു.  

ആളെക്കൊല്ലി കടുവയെ പിടികൂടി വർഷം ഒന്ന് തികയുന്നു; ഇന്നും പാലിക്കാപ്പെടാത്ത വാഗ്ദാനങ്ങൾ, ഭയം വിടാതെ വയനാട്

ഈ മരുന്നുകളുടെ സ്വാധീനകാലം പൂർത്തിയായ ശേഷമാണ് ഞായറാഴ്ച വീണ്ടും മയക്കുവെടി വച്ചത്. ഒഡിഷ, പശ്ചിമ ബംഗാൾ വനംവകുപ്പിൽ നിന്നായി 250ഓളം ഉദ്യോഗസ്ഥരാണ് സീനത്തിനെ പിടികൂടാനുള്ള ശ്രമങ്ങളുടെ ഭാഗമായത്. ഡിസംബർ 20 മുതൽ 200 പൊലീസുകാരും സീനത്തിനെ കണ്ടെത്താനായി രംഗത്തിറങ്ങിയിരുന്നു. മഹാരാഷ്ട്രയിലെ തഡോബയിൽ നിന്നാണ് സിമിലിപാലിലേക്ക് സീനത്ത് എത്തിയത്. 

മൂന്ന് വയസ് പ്രായമുള്ള സീനത്ത് 21 ദിവസത്തിനുള്ളിൽ 3 സംസ്ഥാനങ്ങളിലൂടെ 300 കിലോമീറ്ററിലേറെയാണ് സഞ്ചരിച്ചത്. സിമിലിപാല കടുവ സങ്കേതത്തിൽ നിന്ന് രക്ഷപ്പെട്ടാണ് സീനത്ത് ജനവാസ മേഖലയിലേക്ക് എത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം
അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ