എഐ ചിത്രമുണ്ടാക്കിയ പൊല്ലാപ്പ്; ജാതി സംഘർഷത്തിലേക്ക് നീങ്ങുമെന്ന് ഭീതി; കനത്ത ജാഗ്രതയിൽ മധ്യപ്രദേശ് പൊലീസ്

Published : Oct 12, 2025, 07:28 PM IST
AI Image sparks caste tensions in Madhya Pradesh

Synopsis

മധ്യപ്രദേശിലെ ദാമോയിൽ, ബ്രാഹ്മണ യുവാവിനെ പരിഹസിച്ച് എഐ ചിത്രം പങ്കുവെച്ച ഒബിസി യുവാവിനെതിരെ അതിക്രമം. ഇയാളെക്കൊണ്ട് നിർബന്ധിച്ച് കാൽ കഴുകിപ്പിക്കുകയും ബ്രാഹ്മണ സമൂഹത്തോട് മാപ്പ് പറയിക്കുകയും ചെയ്തു. പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

ദാമോ: മധ്യപ്രദേശിൽ നിർമിത ബുദ്ധി ഉപയോഗിച്ചുണ്ടാക്കിയ ചിത്രത്തിൻ്റെ പേരിൽ യുവാവിനെതിരെ അതിക്രമം കാട്ടിയ സംഭവം ജാതി വിഭാഗങ്ങൾ തമ്മിലെ തുറന്ന പോരിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. എഐ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തതിന് യുവാവിനെ കൊണ്ട് മറ്റൊരാളുടെ കാലുകൾ കഴുകിക്കുകയും ബ്രാഹ്മണ സമൂഹത്തോടെ പരസ്യമായി മാപ്പ് പറയിക്കുകയും ചെയ്തിരുന്നു. ദാമോ ജില്ലയിലെ സതാരിയ ഗ്രാമത്തിലാണ് സംഭവം. ഒബിസി വിഭാഗക്കാരനായ പുരുഷോത്തം കുശ്വാഹയാണ് ആക്രമണത്തിന് ഇരയായത്. ബ്രാഹ്മണ - ഒബിസി സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

മദ്യനിരോധനം നടപ്പിലാക്കാനുള്ള സതാരിയ ഗ്രാമത്തിന്റെ കൂട്ടായ തീരുമാനത്തോടെയാണ് സംഭവങ്ങളുടെ തുടക്കം. നിരോധനം ലംഘിച്ച് ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള അനുജ് പാണ്ഡെ മദ്യം വിറ്റു. ഗ്രാമപഞ്ചായത്ത് അനുജ് പാണ്ഡെയോട് ഗ്രാമത്തിൽ ചുറ്റിനടന്ന് പരസ്യമായി ക്ഷമാപണം നടത്താൻ ഉത്തരവിട്ടു. 2,100 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇതിന് പിന്നാലെയാണ് പുരുഷോത്തം കുശ്വാഹ, എഐ ഉപയോഗിച്ച് അനുജ് പാണ്ഡെയെ പരിഹസിച്ച് ചിത്രമുണ്ടാക്കി പോസ്റ്റ് ചെയ്തത്. അനുജ് പാണ്ഡെ ഷൂ മാല ധരിച്ച് നിൽക്കുന്ന എഐ ചിത്രമാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. പിന്നീട് ഇതിൽ ക്ഷമാപണം നടത്തിയ ഇദ്ദേഹം പോസ്റ്റ് പിൻവലിച്ചു.

എന്നാൽ അപ്പോഴേക്കും സംഭവം ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള ചിലരുടെ ശ്രദ്ധയിൽപെട്ടു. ഇവരിൽ ഒരു വിഭാഗം പിന്നീട് പുരുഷോത്തം കുശ്വാഹയെ കണ്ടെത്തി ഇയാളെ കൊണ്ട് മറ്റൊരാളുടെ കാൽ കഴുകിക്കുന്നതും ബ്രാഹ്മണ സമൂഹത്തോട് മാപ്പ് പറയിക്കുകയും ചെയ്തു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വീഡിയോ ശ്രദ്ധയിൽപ്പെട്ട ദാമോ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പക്ഷെ അപ്പോഴേക്കും ഒബിസി വിഭാഗം പുരുഷോത്തം കുശ്വാഹയെ പിന്തുണച്ച് രംഗത്ത് വന്നു. ജാതി സംഘർഷത്തിലേക്ക് നീങ്ങുമെന്ന് ഭയന്ന് സ്ഥലത്ത് പൊലീസ് പട്രോളിങും പരിശോധനയും കർശനമാക്കിയിട്ടുണ്ട്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോടതിയെ വിഡ്ഢിയാക്കാൻ നോക്കുന്നോ? കേന്ദ്ര സർക്കാരിന് പിഴയിട്ട് സുപ്രീം കോടതി; ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതി കേസിൽ തെറ്റായ വിവരം നൽകി
സിദ്ധരാമയ്യ കണ്ണുരുട്ടി, പിന്നാലെ സസ്പെൻഷൻ; ഓഫിസ് മുറിയിൽ സ്ത്രീകൾക്ക് മുന്നിൽ 'സ്വയം മറന്ന' ഡിജിപി കുരുക്കിൽ