ഉംപുൺ ചുഴലിക്കാറ്റ്; രാജ്യം ദുരിതബാധിതർക്കൊപ്പമെന്ന് പ്രധാനമന്ത്രി

By Web TeamFirst Published May 21, 2020, 2:51 PM IST
Highlights

ഉദ്യോ​ഗസ്ഥർ കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ഉള്ള ശ്രങ്ങൾ തുടരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ദില്ലി: ഉംപുൺ ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ രാജ്യം ഒഡീഷയിലെയും പശ്ചിമബം​ഗാളിലെയും ദുരിതബാധിതർക്കൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഉദ്യോ​ഗസ്ഥർ കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ഉള്ള ശ്രങ്ങൾ തുടരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

NDRF teams are working in the cyclone affected parts. Top officials are closely monitoring the situation and also working in close coordination with the West Bengal government.

No stone will be left unturned in helping the affected.

— Narendra Modi (@narendramodi)

ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ ശക്തമായ മഴയിൽ കനത്ത നാശനഷ്ടമാണ് ബം​ഗാളിലുണ്ടായത്. കൊൽക്കത്തയിൽ നാലു മണിക്കൂറോളം അതിശക്തമായി പെയ്ത മഴയിൽ ഇന്നലെ കടുത്ത ദുരിതമാണ് ജനങ്ങൾക്കുണ്ടായത്. കനത്ത മഴയിലും കാറ്റിലും 12 പേർ മരിച്ചതായാണ് റിപ്പോർട്ട്. വൈദ്യുതി ബന്ധം താറുമാറാകുകയും നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തു. 

കൊവിഡ് മൂലമുണ്ടായതിലും വലിയ ദുരന്തമാണ് ഉംപുൺ ബം​ഗാളിൽ വിതച്ചതെന്നാണ് മുഖ്യമന്ത്രി മമതാ ബാനർജി അഭിപ്രായപ്പെട്ടത്. സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ നാശനഷ്ടമുണ്ടായതായും അവർ പറഞ്ഞു. 

click me!