ഇല്ല, ഞങ്ങൾ പിന്മാറില്ല: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം തുടരുമെന്ന് ജാമിയ വിദ്യാർത്ഥികൾ

Web Desk   | Asianet News
Published : Dec 16, 2019, 10:21 AM IST
ഇല്ല, ഞങ്ങൾ പിന്മാറില്ല: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം തുടരുമെന്ന് ജാമിയ വിദ്യാർത്ഥികൾ

Synopsis

സർവ്വകലാശാലയിൽ അതിക്രമിച്ച് കടന്ന് വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ പൊലീസിനെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു ജാമിയ മിലിയ സർവകലാശാല മുഴുവനും വിദ്യാർത്ഥികൾക്ക് ഒപ്പമുണ്ടെന്ന് വൈസ് ചാൻസലറുടെ ഉറപ്പ്

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിൽ പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കി ജാമിയ മിലിയ ഇസ്ലാമിയ വിദ്യാർത്ഥികൾ. കസ്റ്റഡിയിലുള്ള മുഴുവൻ വിദ്യാർത്ഥികളെയും പൊലീസ് വിട്ടയച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

കസ്റ്റഡിയിലെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും വിട്ടയക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. സർവ്വകലാശാലയിൽ അതിക്രമിച്ച് കടന്ന് വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ പൊലീസിനെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. 

അതേസമയം ജാമിയ സർവകലാശാലയിലെ മലയാളി വിദ്യാർത്ഥികളിൽ ഒരു വിഭാഗം നാട്ടിലേക്ക് മടങ്ങി. 60 ഓളം വരുന്ന മലയാളി വിദ്യാർത്ഥികളാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഇന്നലത്തെ പൊലീസ് നടപടിയിൽ ഭയന്നാണ് മടക്കം.

പൊലീസ് നടപടി ഭയപ്പെടുത്തിയെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഇന്നലെ രാത്രിയിലും കാമ്പസിൽ ഭീകരാന്തരീഷം പൊലീസ് ഉണ്ടാക്കിയെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജാമിയ മിലിയ സർവ്വകലാശാല അടുത്ത മാസം 5 വരെ അടച്ച് വൈസ് ചാൻസലർ നജ്‌മ അക്തർ അറിയിപ്പ് പുറപ്പെടുവിച്ചു. എന്നാൽ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടി ഒരുതരത്തിലും അംഗീകരിക്കാൻ ആകാത്തതാണെന്നും വിസി കുറ്റപ്പെടുത്തി.

വിദ്യാർഥികളെ പോലീസ് ക്രൂരമായി നേരിട്ടുവെന്നും വിദ്യാർത്ഥികൾ ഒറ്റയ്ക്കല്ലെന്നും അവർ പറഞ്ഞു. ജാമിയ മിലിയ സർവകലാശാല മുഴുവനും നിങ്ങൾക്ക് ഒപ്പം ഉണ്ട്. യാതൊരു തരത്തിലുള്ള ഭയവും വേണ്ടെന്നും വിസി വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകി. സർവകലാശാല ഇറക്കിയ വീഡിയോയിൽ ആണ് വിസി നിലപാട് അറിയിച്ചിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം