ഏഷ്യാനെറ്റ് ന്യൂസ്-പ്രൗഡ് ടു ബി ആൻ ഇന്ത്യൻ സംഘം ഷിംലയിൽ, ഗവർണറെ സന്ദർശിച്ചു 

Published : Jan 27, 2023, 08:28 PM ISTUpdated : Jan 27, 2023, 10:49 PM IST
ഏഷ്യാനെറ്റ് ന്യൂസ്-പ്രൗഡ് ടു ബി ആൻ ഇന്ത്യൻ സംഘം ഷിംലയിൽ, ഗവർണറെ സന്ദർശിച്ചു 

Synopsis

പ്രൗഡ് ടു ബി ആൻ ഇന്ത്യൻ സംഘത്തിലെ ഓരോ വിദ്യാർത്ഥിയും ഗൾഫിൽ ഇന്ത്യയുടെ അംബാസിഡർമാരെ പോലെ പ്രവർത്തിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലെക്കർ

ദില്ലി :  ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് ടു ബീ ആൻ ഇന്ത്യൻ സംഘം ഹിമാചൽ പ്രദേശ് ഗവർണർ രാജേന്ദ്ര അർലെക്കറുമായി കൂടിക്കാഴ്ച നടത്തി. പ്രൗഡ് ടു ബി ആൻ ഇന്ത്യൻ സംഘത്തിലെ ഓരോ വിദ്യാർത്ഥിയും ഗൾഫിൽ ഇന്ത്യയുടെ അംബാസിഡർമാരെ പോലെ പ്രവർത്തിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലെക്കർ പറഞ്ഞു. 1972 ലെ ഷിംല കരാറിന്റെ ചരിത്രവും വിശദാംശങ്ങളും അദ്ദേഹം വിദ്യാർത്ഥികൾക്ക് വിവരിച്ചു നൽകി. 

ഗവർണറുമായുള്ള കൂടിക്കാഴ്ച വളരെ പ്രചോദനം നൽകുന്നതായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഗവർണറെന്ന നിലയിൽ ഉയർന്ന സ്ഥാനത്തിരിക്കുന്ന വ്യക്തിയാണെങ്കിലും വളരെ വിനയാന്വിതനായാണ് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ പ്രചോദനമാണെന്നും കുട്ടികൾ പറഞ്ഞു. മാൾ റോഡ് അടക്കമുള്ള ഷിംലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും സംഘം സന്ദർശിച്ചു.  

 

റിപ്പബ്ലിക് ദിന പരേഡിന് സാക്ഷിയായി ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് ടുബീ ആൻ ഇന്ത്യൻ സംഘം; ആവേശത്തിൽ വിദ്യാർത്ഥികൾ

ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് ടുബീ ആൻ ഇന്ത്യൻ സംഘം ഇന്നലെ റിപ്പബ്ലിക് ദിന പരേഡിന് സാക്ഷിയായിരുന്നു. ആദ്യമായാണ് സംഘത്തിലെ വിദ്യാർത്ഥികൾ റിപ്പബ്ലിക് ദിന പരേഡിന് സാക്ഷിയായത്. വിവിധ സേനാവിഭാഗങ്ങളുടെ പരേഡുകൾ കണ്ട വിദ്യാർത്ഥികളിൽ പലരും സൈന്യത്തിൽ ചേരണമെന്ന ആഗ്രഹവും ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവച്ചു. സ്ത്രീശക്തി പ്രമേയമാക്കിയ വിവിധ സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകളെയും വിദ്യാർത്ഥികൾ ഇന്നലെ ആവേശത്തോടെയാണ് സ്വീകരിച്ചത്.  

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം