ശ്രദ്ധയ്ക്ക്, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പുതിയ നിബന്ധന; അപേക്ഷകരുടെ മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങൾ നിർബന്ധമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

Published : Jul 12, 2026, 07:41 PM IST
voters list

Synopsis

പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ നിബന്ധന ഏർപ്പെടുത്തി. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഫോം ആറിൽ മാതാപിതാക്കളുടെ കഴിഞ്ഞ സ്പെഷ്യൽ ഇന്‍റൻസീവ് റിവിഷൻ (എസ്ഐആർ) വിവരങ്ങൾ നൽകുന്നത് നിർബന്ധമാക്കി.

ന്യൂഡൽഹി: പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നവർ തങ്ങളുടെ മാതാപിതാക്കളുടെ കഴിഞ്ഞ സ്പെഷ്യൽ ഇന്‍റൻസീവ് റിവിഷൻ (എസ്ഐആർ) വിവരങ്ങൾ ഇനി മുതൽ നിർബന്ധമായും നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഓൺലൈനായി വോട്ടർ രജിസ്ട്രേഷൻ നടത്തുന്നവർക്കാണ് ഈ പ്രഖ്യാപനം നിർബന്ധമാക്കിയിരിക്കുന്നത്. ആദ്യമായി വോട്ട് ചെയ്യുന്നവർക്കും പുതുതായി വോട്ടവകാശം ലഭിച്ചവർക്കും വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്കും വീണ്ടും പേര് ചേർക്കാനായി ഉപയോഗിക്കുന്ന നിയമപരമായ ഫോം ആറിലാണ് ഈ പുതിയ നിബന്ധന ഉൾപ്പെടുത്തിയിട്ടുള്ളത്. ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ ഫോമിൽ ഔപചാരികമായ ഭേദഗതി വരുത്തിയിട്ടില്ലെങ്കിലും, ഭരണപരമായ നിർദ്ദേശങ്ങളിലൂടെയാണ് ഓൺലൈൻ അപേക്ഷകൾക്ക് ഇത് നിർബന്ധമാക്കിയതെന്ന് കമ്മീഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കമ്മീഷന്‍റെ ഇസിനെറ്റ് പോർട്ടലിൽ ലഭ്യമായ ഓൺലൈൻ ഫോം ആറിൽ മാതാപിതാക്കളുടെ വിവരങ്ങൾ നൽകുന്ന ഭാഗം പൂരിപ്പിക്കാതെ അപേക്ഷകർക്ക് ഇനി മുന്നോട്ട് പോകാൻ സാധിക്കില്ല. മുൻ എസ്ഐആർ വോട്ടർ പട്ടികയിൽ അപേക്ഷകന്‍റെയോ മാതാപിതാക്കളുടെയോ പേര് ഉണ്ടോ എന്ന് വ്യക്തമാക്കുന്ന മൂന്ന് ഓപ്ഷനുകളാണ് പോർട്ടലിൽ നൽകിയിരിക്കുന്നത്. സ്വന്തം പേര് ഉണ്ടായിരുന്നു എന്ന ഓപ്ഷൻ, മാതാപിതാക്കളുടെയോ മുത്തശ്ശീമുത്തശ്ശന്മാരുടെയോ പേര് ഉണ്ടായിരുന്നു എന്ന ഓപ്ഷൻ, അല്ലെങ്കിൽ ആരുടെയും പേര് ഉൾപ്പെട്ടിരുന്നില്ല എന്ന ഓപ്ഷൻ എന്നിവയാണവ. ആദ്യത്തെ രണ്ട് ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിനൊപ്പം നിയമസഭാ മണ്ഡലം, പോളിംഗ് ബൂത്ത് നമ്പർ, മുൻ എസ്ഐആർ പ്രകാരമുള്ള സീരിയൽ നമ്പർ എന്നിവ നൽകേണ്ടതുണ്ട്. മൂന്നാമത്തെ ഓപ്ഷൻ തിരഞ്ഞെടുക്കുന്നവർക്ക് എന്ത് നടപടിയാണ് നേരിടേണ്ടി വരിക എന്ന് പോർട്ടലിൽ വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ വർഷം ജൂണിൽ ബീഹാറിൽ നടന്ന എസ്ഐആർ പ്രക്രിയയിലാണ് ഈ പുതിയ നിബന്ധന ആദ്യമായി പരീക്ഷിച്ചത്. വോട്ടർമാരെ കൃത്യമായി അടയാളപ്പെടുത്താനും പുതിയ വോട്ടർമാർ സമർപ്പിക്കേണ്ട അനുബന്ധ രേഖകളുടെ എണ്ണം കുറയ്ക്കാനും ഈ വിവരശേഖരണം സഹായിക്കുമെന്നാണ് കമ്മീഷന്‍റെ വിലയിരുത്തൽ. 1960-ലെ രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂൾസിൽ ഔദ്യോഗിക മാറ്റങ്ങൾ വരുത്താതെയാണ് കമ്മീഷൻ ഈ പുതിയ മാറ്റം നടപ്പിലാക്കിയിരിക്കുന്നത്. രാജ്യത്തുടനീളം ഇരട്ട വോട്ടുകൾ ഒഴിവാക്കാനും മരിച്ചവരുടെയും താമസം മാറിയവരുടെയും വിദേശികളുടെയും പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ (എസ്ഐആർ) പ്രക്രിയയുടെ ഭാഗമായാണ് ഈ നടപടി. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ ഇതിനോടകം തന്നെ ഈ പ്രക്രിയ പൂർത്തിയായിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അ​ഗാധമായ നിരാശയും ദുഃഖവും തോന്നുന്നു'; പ്രാന്തപ്രചാരക് ബൈഠക്കിൽ ആർഎസ്എസ്
ബിജെപിക്കെതിരെയുള്ള പോരാട്ടത്തിൽ വിജയ്‍യെ ഒപ്പം കൂട്ടുമോ, മറുപടിയുമായി ഡിഎംകെ; കോൺഗ്രസിനോടുള്ളത് കടുത്ത നിലപാട്