പ്രവാചക നിന്ദ: നൂപുർ ശർമ്മയ്ക്കെതിരെ വീണ്ടും കേസെടുത്ത് ബംഗാള്‍ പൊലീസ്

Published : Jun 13, 2022, 02:29 PM ISTUpdated : Jun 13, 2022, 02:36 PM IST
പ്രവാചക നിന്ദ: നൂപുർ ശർമ്മയ്ക്കെതിരെ വീണ്ടും കേസെടുത്ത് ബംഗാള്‍ പൊലീസ്

Synopsis

ബംഗാളിലെ നർക്കൽദംഗ പോലീസ് നൂപുർ ശർമ്മയ്ക്ക് നോട്ടിസ് അയച്ചു.നൂപുർ ശർമ്മയ്ക്കെതിരായി ബംഗാൾ പോലീസ് എടുക്കുന്ന രണ്ടാമത്തെ കേസാണിത്.നേരത്തെ ഈസ്റ്റ് മിഡ്നപൂർ കൊണ്ടായി പോലീസ് സ്റ്റേഷനും കേസെടുത്തിരുന്നു.നബി വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച കൂടുതൽ പേർക്കെതിരെ യുപി പോലീസും കേസെടുത്തു 

കൊല്‍ക്കത്ത; പ്രവാചക നിന്ദ പരാമര്‍ശത്തില്‍ ബിജെപി മുന്‍ വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ ബംഗാൾ പൊലീസ് വീണ്ടും കേസെടുത്തു.നർക്കൽദംഗ പൊലീസ് നൂപുർ ശർമ്മയ്ക്ക് നോട്ടിസ് അയച്ചു.നൂപുർ ശർമ്മയ്ക്കെതിരായി ബംഗാൾ പൊലീസ് എടുക്കുന്ന രണ്ടാമത്തെ കേസ്സാണ് ഇത്.നേരത്തെ ഈസ്റ്റ് മിഡ്നപൂർ കൊണ്ടായി പോലീസ് സ്റ്റേഷനിലും കേസെടുത്തിരുന്നു

നബി വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച കൂടുതൽ പേർക്കെതിരെ കേസെടുത്തു യു.പി.പോലീസ്

യുപി സർക്കാരിന്റെ പൊളിക്കൽ നടപടികൾക്കെതിരായി കൂടുതൽ പേർ കോടതിയെ സമീപിക്കുന്നു. വീടിന്റെ ഉടമസ്ഥർ അലഹബാദ് ഹൈക്കോടതി ചിഫ് ജസ്റ്റിസിന് പരാതി നൽകി.സംഘർഷത്തിൽ അറസ്റ്റിലായ വെൽഫയർ പാർട്ടി നേതാവ് ജാവേദ് അഹമ്മദിൻ്റെ വീട് പൊളിച്ചതിലുള്ള പ്രതിഷേധം തുടരുകയാണ്. നോട്ടീസ് നൽകാതെ ആണ് വീട് പൊളിച്ചതെന്ന് കാണിച്ചു കോടതിയെ സമീപിക്കുമെന്ന് ജാവേദിന്റെ അഭിഭാഷകൻ വ്യക്തമാക്കി. അതേ സമയം ജാവേദിൻ്റെ വീട്ടിൽ നടന്ന പരിശോധനയിൽ തോക്കുകൾ ഉൾപ്പെടെ ആയുധങ്ങൾ കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. ജാവേദിനെയും ഭാര്യയും മകളെയും പൊലീസ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെക്കുറിച്ച് പൊലീസ് യതൊരു വിവരവും നൽകിയില്ലെന്ന് കാട്ടി മകൾ അഫ്രീൻ ഫാത്തിമ രംഗത്തെത്തി.

നബി വിരുദ്ധ പരാമർശത്തിനെതിരായ പ്രതിഷേധങ്ങൾ സംഘർഷത്തിൽ കലാശിച്ച മറ്റ് ഒമ്പത് ജില്ലകളിൽ ഇന്നും പൊളിക്കൽ നടപടികൾ തുടരും.സംഘർഷത്തിൽ പ്രതികളായവരുടെ അനധികൃത കൈയ്യേറ്റങ്ങൾക്കെതിരെയാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം.നബി വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച കൂടുതൽ പേർക്കെതിരെ കേസെടുത്തു പോലീസ്. യുപിയിൽ 350 പേർക്കെതിരെയും റാഞ്ചിൽ ആയിരക്കണക്കിന്  പേർക്കെതിയരെയും പോലീസ് കേസ് എടുത്തു. .യു പിയിൽ സംഘർഷമുണ്ടായ എട്ടുജില്ലകളിൽ നിന്നാണ് 350 പേരെ അറസ്റ്റ് ചെയ്തത്. പ്രയാഗ് രാജിലാണ് കൂടുതൽ അറസ്റ്റുകൾ. 

നബി വിരുദ്ധ പരാമർശം; കടുത്ത സൈബർ ആക്രമണം നേരിട്ട് ഇന്ത്യ; സർക്കാർ സെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ ശ്രമം

ബിജെപി നേതാക്കൾ (BJP Leaders) നടത്തിയ നബി വിരുദ്ധ പരാമർശം (Anti Prophet Speech) ആ​ഗോള തലത്തിൽ തന്നെ വലിയ ചർച്ചയായി മാറിയതിനിടെ ഇന്ത്യയിലെ എഴുപതിലധികം സർക്കാർ സ്വകാര്യ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾക്ക് നേരെ സൈബർ ആക്രമണമെന്ന് (Cyber Attack) റിപ്പോർട്ട്. ഇസ്രായേലിലെ ഇന്ത്യൻ എംബസി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചർ എക്സ്റ്റൻഷൻ മാനേജ്‌മെന്റ്, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസേർച്ചിന്റെ ഉൾപ്പെടെ സ്ഥാപനങ്ങളുടെ വെബ്സെറ്റുകൾ സൈബർ ആക്രമണത്തിന് ഇരയായെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, പ്രമുഖ ബാങ്കിന് നേരെയുള്ള ഹാക്കിംഗ് ശ്രമം പരാജയപ്പെടുത്തിയിട്ടുമുണ്ട്. ഹാക്കർ ഗ്രൂപ്പായ ഡ്രാഗൺഫോഴ്‌സ് മലേഷ്യയാണ് സൈബർ ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനിടെ കുവൈത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്‍ത് നാടുകടത്തുമെന്നുള്ള വാർത്തകൾ പുറത്ത് വന്നു. ഇത് സംബന്ധിച്ച നിര്‍ദേശം ആഭ്യന്തര മന്ത്രാലയം നല്‍കിയതായി അറബ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്‍തു. ഇന്ത്യയില്‍ ബിജെപി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്‍കാരത്തിന് ശേഷം കുവൈത്തിലെ ഫഹാഹീലില്‍ ചില പ്രവാസികള്‍ ഒത്തുചേര്‍ന്ന് പ്രകടനം നടത്തിയിരുന്നു.

കുവൈത്തിലെ നിയമപ്രകാരം പ്രവാസികള്‍ക്ക് രാജ്യത്ത്  പ്രകടനങ്ങളോ ധര്‍ണകളോ നടത്താന്‍ അനുമതിയില്ലെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. പ്രകടനത്തില്‍ പങ്കെടുത്തവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും അവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റാനുമുള്ള നടപടികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. പിടിയിലാവുന്നവരെ പിന്നീട് കുവൈത്തിലേക്ക് പ്രവേശിക്കാനാവാത്ത വിധം നാടുകടത്തുമെന്നാണ് അല്‍ റായ് ദിനപ്പത്രത്തിലെ റിപ്പോര്‍ട്ട്. പ്രവാസികള്‍ കുവൈത്തിലെ നിയമങ്ങളെ ബഹുമാനിക്കണമെന്നും പ്രകടനങ്ങളില്‍ പങ്കെടുക്കരുതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. പ്രവാചക നിന്ദക്കെതിരെ കുവൈത്ത് ശക്തമായ പ്രതിഷേധം ഔദ്യോഗികമായി രേഖപ്പെടുത്തിരുന്നു.

'ജീവനും കുടുംബത്തിനും  ഭീഷണിയുണ്ട്, വിലാസം പുറത്തുവിടരുത്'; അപേക്ഷയുമായി ബിജെപി പുറത്താക്കിയ നവീൻ ജിൻഡാൽ

ദില്ലി: മതമൗലികവാദികളിൽ നിന്ന് ജീവന് ഭീഷണിയുടെണ്ടെന്ന്  പ്രവാചക നിന്ദയുടെ പേരിൽ ബിജെപി പുറത്താക്കിയ നവീൻ കുമാർ ജിൻഡാൽ.  തന്റെ കുടുംബം ഇസ്ലാമിക മതമൗലികവാദികളുടെ ആക്രമണ ഭീഷണിയിലാണെന്നും  തന്നെയും കുടുംബത്തെയും കുറിച്ചുള്ള ഒരു വിവരവും ആരുമായും പങ്കിടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താൻ അഭ്യർഥിച്ചിട്ടും നിരവധി പേർ വിലാസം ഉൾപ്പെടെ  സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു. എന്റെ കുടുംബത്തിന് മതമൗലികവാദികളിൽ നിന്ന് ഭീഷണിയുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

PREV
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്