
പാറ്റ്ന: നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ കനത്ത സുരക്ഷയിൽ ബിഹാർ. രാവിലെ 8 മണിയ്ക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. പാറ്റ്ന, ഗയാജി തുടങ്ങിയ കേന്ദ്രങ്ങൾ അതീവ സുരക്ഷാ നിരീക്ഷണത്തിലാണ്.
ബിഹാറിൽ റെക്കോർഡ് പോളിംഗ് നടന്ന തിരഞ്ഞെടുപ്പാണിത്. രണ്ടാം ഘട്ടത്തിൽ 68.76% എന്ന റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ്. രണ്ട് ഘട്ടങ്ങളിലുമായി ബിഹാറിൽ 66.91% പോളിംഗാണ് രേഖപ്പെടുത്തിയത്. 1951ന് ശേഷം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണിതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആദ്യ ഘട്ടത്തിൽ 65.06% ആയിരുന്നു പോളിംഗ്.
ബിഹാർ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം ഉയർന്നത് ഭരണമാറ്റത്തിന്‍റെ സൂചനയാണെന്നാണ് മഹാ സഖ്യം അവകാശപ്പെടുന്നത്. എന്നാൽ, എൻ ഡി എ സർക്കാരിന് വൻ ഭൂരിപക്ഷം ജനങ്ങൾ നൽകുകയാണെന്നാണ് ബി ജെ പിയുടെ വാദം. എക്സിറ്റ് പോളുകളിൽ എൻഡിഎ സഖ്യത്തിനാണ് ഭൂരിഭാഗം സർവേകളും വിജയം പ്രവചിച്ചിരിക്കുന്നത്. എക്സിറ്റ് പോളുകൾക്കുമപ്പുറത്തെ വലിയ മാറ്റമാണ് ബിഹാർ കാണാൻ പോകുന്നതെന്നാണ് ജൻസുരാജ് നേതാവ് പ്രശാന്ത് കിഷോർ പ്രതികരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam