ഇനി ഇളവില്ല; പൈലറ്റുമാർക്കും കാബിൻ ക്രൂവിനും ബ്രീത്ത് അനലൈസർ പരിശോധന വീണ്ടും നിർബന്ധം

Published : Sep 14, 2022, 05:00 PM ISTUpdated : Sep 14, 2022, 05:32 PM IST
ഇനി ഇളവില്ല; പൈലറ്റുമാർക്കും കാബിൻ ക്രൂവിനും ബ്രീത്ത് അനലൈസർ പരിശോധന വീണ്ടും നിർബന്ധം

Synopsis

അടുത്ത മാസം 15 മുതൽ പരിശോധന വീണ്ടും തുടങ്ങാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ നിർദേശം

ദില്ലി: രാജ്യത്ത് പൈലറ്റുകൾക്കും വിമാനങ്ങളിലെ കാബിൻ ക്രൂവിനുമുള്ള നിർബന്ധിത ബ്രീത്ത് അനലൈസർ പരിശോധനകൾ പുനരാരംഭിക്കുന്നു. അടുത്ത മാസം 15 മുതൽ പരിശോധന വീണ്ടും തുടങ്ങാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിർദേശം നൽകി. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ നേരത്തെ നിർബന്ധിത പരിശോധനകൾ നിർത്തി വച്ചിരുന്നു. കൊവിഡ് വ്യാപന തോത് കുറയുകയും യാത്രക്കാരുടെ എണ്ണം കൂടുകയും ചെയ്തത് കണക്കിലെടുത്താണ് തീരുമാനമെന്ന് ഡിജിസിഎ വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച ഡിജിസിഎ നൽകിയ ഹർജി പരിഗണിക്കവേ, എടിസി ജീവനക്കാർ, വാണിജ്യ പൈലറ്റുമാർ, ക്യാബിൻ ക്രൂ, മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കുള്ള ബ്രീത്ത് അനലൈസർ ടെസ്റ്റ് നിബന്ധനകൾക്ക് അനുസൃതമായി നടത്താൻ ദില്ലി ഹൈക്കോടതി നിർദേശിച്ചിരുന്നു.

കൊവിഡിന് മുമ്പ് യാത്ര പുറപ്പെടുന്നതിന് മുമ്പും യാത്ര അവസാനിപ്പിച്ച ശേഷവും പൈലറ്റുമാരും കാബിൻ ക്രൂവും നിർബന്ധിത 'ബാറ്റ്' (BAT) ടെസ്റ്റിന് വിധേയരാകേണ്ടിയിരുന്നു. എന്നാൽ കൊവിഡ് ഇളവുകൾക്ക് പിന്നാലെ, വിമാന സർവീസ് പുനരാംഭിച്ചപ്പോൾ ഈ നിബന്ധനയിൽ ഡിജിസിഎ ഇളവ് നൽകിയിരുന്നു. മണിക്കൂറിൽ 6 പേർ മാത്രം ബ്രീത്ത് അനലൈസർ ടെസ്റ്റിന് വിധേയരായാൽ മതിയായിരുന്നു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?