യഥാര്‍ത്ഥ പ്രശ്നങ്ങളെ അവഗണിക്കുന്നു; ആര്‍എസ്എസ് മേധാവിയുടെ പരാമര്‍ശത്തിനെതിരെ ബിഎസ്പി

By Web TeamFirst Published Oct 15, 2021, 3:46 PM IST
Highlights

പട്ടിണി, തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ്, ആരോഗ്യം., വിദ്യാഭ്യാസം തുടങ്ങിയ മേഖലകളേക്കുറിച്ച് പരിഗണിക്കാതെയാണ് ഇത്തരം പ്രസ്താവനകളെന്നും ബിഎസ്പി

ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച നയം മാറണമെന്ന ആര്‍എസ്എസ് മേധാവിയുടെ ((RSS chief Mohan Bhagwat) പരാമര്‍ശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബിഎസ്പി (BSP). രാജ്യം നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളെക്കുറിച്ച് ശ്രദ്ധിക്കാന്‍ പറ്റാത്തതുകൊണ്ടാണ് ഇത്തരം പരാമര്‍ശമെന്നാണ് ബിഎസ്പി വക്താവ് സുധീന്ദ്ര ഭടോരിയ പ്രതികരിച്ചത്. പട്ടിണി, തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ്, ആരോഗ്യം., വിദ്യാഭ്യാസം തുടങ്ങിയ മേഖലകളേക്കുറിച്ച് പരിഗണിക്കാതെയാണ് ഇത്തരം പ്രസ്താവനകളെന്നും സുധീന്ദ്ര ആരോപിച്ചു.

സവര്‍ക്കര്‍ വാദിച്ചത് ഐക്യ ഇന്ത്യയ്ക്കായി; സവർക്കറെ പുകഴ്ത്തി ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത്

മോഹന്‍ ഭാഗവതിനും ഇത്തരം പ്രശ്നങ്ങളേക്കുറിച്ച് ഒന്നും പറയാനില്ലെന്നും സുധീന്ദ്ര പറയുന്നു. ഇന്ത്യ തുല്യതയില്ലാത്ത നിലയിലേക്കാണ് നീങ്ങുന്നത്. ബിജെപി സര്‍ക്കാരും സംഘും ഇത്തരം പ്രശ്നങ്ങളില്‍ ശ്രദ്ധ നല്‍കണമെന്നും ബിഎസ്പി ആവശ്യപ്പെട്ടു. വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ജനസംഖ്യാ നിയന്ത്രണ നയത്തില്‍ മാറ്റം വേണമെന്ന് മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടത്. ക്രിമിനല്‍ കേസുകള്‍ കൂടുന്നത് തദ്ദേശീയരായ ഹിന്ദുക്കളെ പലായനത്തിന് പ്രേരിപ്പിക്കുന്നുവെന്നും ഇത് ജനസംഖ്യയില്‍ ചില മേഖലകളില്‍ തുലനാവസ്ഥ താറുമാറാകാന്‍ കാരണമായെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. ഒടിടി പ്ലാറ്റുഫോമുകളേക്കുറിച്ചും രൂക്ഷ വിമര്‍ശനമാണ് മോഹന്‍ ഭാഗവത് നടത്തിയത്.

ഒടിടി പ്ലാറ്റ്‌ഫോം, ബിറ്റ്‌കോയിന്‍, ലഹരിക്കടത്ത് എന്നിവ നിയന്ത്രിക്കണമെന്ന് മോഹന്‍ ഭാഗവത്


കൊവിഡ് കാലത്ത് ചെറിയ കുട്ടികളുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ലഭിക്കുന്ന സാഹചര്യമാണ് ഉള്ളത്. അവരെന്തൊക്കെയാണ് കാണുന്നത് എന്നതിനേക്കുറിച്ച് രക്ഷിതാക്കള്‍ക്ക് ഒരു ധാരണയുമില്ല. ലഹരിയുടെ ഉപയോഗത്തേക്കുറിച്ച് ഇത്തരം പ്ലാറ്റുഫോമുകളില്‍ വളരെ സാധാരണമെന്ന നിലയിലാണ് കാണിക്കുന്നത്. ഒടിടി പ്ലാറ്റുഫോമുകളില്‍ എന്താണ് കാണിക്കുന്നതെന്ന് നിയന്ത്രണങ്ങളില്ലെന്നും സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നിരീക്ഷിക്കാന്‍ നയം വേണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. 

click me!