കുതിക്കാൻ ബുള്ളറ്റ് ട്രെയിൻ, പറക്കാൻ വിമാനങ്ങൾ, ഊർജത്തിന് ആണവം; 2026ൽ കേന്ദ്ര സർക്കാറിന്റെ സ്വപ്ന പദ്ധതികൾ

Published : Dec 25, 2025, 02:57 PM IST
Bullet Train

Synopsis

2026-ഓടെ രാജ്യത്ത് വലിയ വികസന കുതിപ്പിന് വഴിയൊരുക്കുന്ന വമ്പൻ പദ്ധതികളുമായി കേന്ദ്ര സർക്കാർ. വികസിത് ഭാരത് 2047 ലക്ഷ്യത്തിന്റെ ഭാഗമായി ബുള്ളറ്റ് ട്രെയിൻ, വ്യോമയാന വിപുലീകരണം, ആണവോർജ രംഗത്തെ മുന്നേറ്റം എന്നിവയ്ക്ക് സർക്കാർ മുൻഗണന നൽകുന്നു.

പുതുവർഷത്തിൽ രാജ്യത്തിന്റെ പുരോ​ഗതിക്കും വളർച്ചക്കുമായി കേന്ദ്ര സർക്കാർ അണിയറയിൽ തയാറാക്കുന്നത് വമ്പൻ പദ്ധതികൾ. കേന്ദ്ര ബജറ്റ്, വികസിത് ഭാരത് 2047 എന്നീ ദീർഘകാല കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കിയുള്ളതാണ് പദ്ധതികൾ. പ്രധാന അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക രം​ഗത്തെ പദ്ധതികൾ എന്നിവയുടെ തുടർച്ച ഉറപ്പാക്കുന്നതിനായി അഞ്ച് വർഷത്തെ സെക്ടറൽ ആക്ഷൻ പ്ലാനുകൾ ബജറ്റിൽ ഉൾപ്പെടുത്തും.

ആണവോർജം

ആണവോർജ രം​ഗത്ത് വലിയ കുതിപ്പാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതിനായി ശക്തി ബിൽ കഴിഞ്ഞ ലോക്സഭയിൽ പാസാക്കിയിരുന്നു. ന്യൂക്ലിയർ എനർജി മിഷൻ പ്രകാരം സ്മോൾ മോഡുലാർ റിയാക്ടറുകൾ (SMRs) വികസിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകി. 2033-ഓടെ ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത അഞ്ച് SMR-കൾ പ്രവർത്തനക്ഷമമാക്കുകയാണ് ലക്ഷ്യം. 2026 ഇതിന്റെ ഗവേഷണത്തിൽ നിർണയക വർഷമായിരിക്കും.

എല്ലാവരും പറക്കട്ടെ

വ്യോമയാന രം​ഗത്തെ വിപുലീകരണമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതിനായി ഉഡാൻ (UDAN) പദ്ധതി വിപുലീകരിക്കും. അടുത്ത പത്ത് വർഷത്തിനുള്ളിൽ 4 കോടി യാത്രക്കാരെ ലക്ഷ്യമിട്ട് 120 പുതിയ ന​ഗരങ്ങളിലേക്ക് വിമാന സർവീസ് വ്യാപിപ്പിക്കും. മലയോര മേഖലകളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഹെലിപാഡുകൾ സ്ഥാപിക്കും.

കുതിക്കും ബുള്ളറ്റ് ട്രെയിൻ

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനാണ് റെയിൽവേയുടെ 2026ലെ പ്രധാന ലക്ഷ്യം. 100 കിലോമീറ്റർ വരുന്ന ആദ്യ റീച്ച് പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് എന്നിവയ്ക്കും മുൻഗണന നൽകും. 2030-ഓടെ ചരക്ക് ഗതാഗതത്തിന്റെ വിഹിതം 45% ആയി ഉയർത്തും. മാരിടൈം ഡെവലപ്‌മെന്റ് ഫണ്ട്: കപ്പൽ നിർമ്മാണം, തുറമുഖ നവീകരണം എന്നിവയ്ക്കായി 25,000 കോടി രൂപയുടെ ഫണ്ട് രൂപീകരിച്ചു.

ഈ പ​ദ്ധതികൾക്ക് പുറമെ, ജൽജീവൻ മിഷൻ, നാഷണൽ മാനുഫാക്ചറിങ് മിഷൻ, ആരോ​ഗ്യ-വിദ്യാഭ്യാസ രം​ഗത്തെ വികസനം എന്നിവയും കേന്ദ്ര സർക്കാറിന്റെ ലക്ഷ്യങ്ങളാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദില്ലി വായുമലിനീകരണം: നിയന്ത്രണങ്ങളിൽ ഇളവ് നൽകി സർക്കാർ; വാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ തുടരും
തിരുവമ്പാടിയിൽ ഭരണം പിടിക്കാൻ വിമതനെ കൂട്ടുപിടിച്ച് യുഡിഎഫ്; കോണ്‍ഗ്രസ് വിമതന്‍ ജിതിൻ പല്ലാട്ട് പ്രസിഡന്‍റാകും