അടിവസ്ത്രത്തിൽ അഞ്ച് കിലോഗ്രാം ഭാരമുള്ള കല്ലുകളുമായി അഭിമുഖത്തിന് പോകുന്ന ഉദ്യോഗാർത്ഥികൾ; കാരണമുണ്ട് !

Published : Feb 10, 2023, 07:27 PM ISTUpdated : Feb 10, 2023, 07:28 PM IST
 അടിവസ്ത്രത്തിൽ അഞ്ച് കിലോഗ്രാം ഭാരമുള്ള കല്ലുകളുമായി അഭിമുഖത്തിന് പോകുന്ന ഉദ്യോഗാർത്ഥികൾ; കാരണമുണ്ട് !

Synopsis

ജോലി ലഭിക്കാൻ ഒരു വ്യക്തിക്ക് വേണ്ട കുറഞ്ഞ ഭാരം 55 കിലോഗ്രാം ആണ് എന്നതാണ് ഇത്തരമൊരു കടുംകൈ ചെയ്യാൻ ഉദ്യോഗാർത്ഥികളെ പ്രേരിപ്പിക്കുന്നത്. കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കേർപ്പറേഷനിൽ ജോലി തേടുന്ന ഉദ്യോഗാർത്ഥികളുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. 

ബംഗളൂരു: അടിവസ്ത്രത്തിൽ അഞ്ച് കിലോഗ്രാം വരെ ഭാരം വരുന്ന കല്ലുകളുമായി അഭിമുഖപരീക്ഷയ്ക്കു പോകുന്ന ഉദ്യോഗാർത്ഥികളുടെ വീഡിയോ വൈറലാകുന്നു. ജോലി ലഭിക്കാൻ ഒരു വ്യക്തിക്ക് വേണ്ട കുറഞ്ഞ ഭാരം 55 കിലോഗ്രാം ആണ് എന്നതാണ് ഇത്തരമൊരു കടുംകൈ ചെയ്യാൻ ഉദ്യോഗാർത്ഥികളെ പ്രേരിപ്പിക്കുന്നത്. കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കേർപ്പറേഷനിൽ ജോലി തേടുന്ന ഉദ്യോഗാർത്ഥികളുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. 

ചിലർ അടിവസ്ത്രത്തിനുള്ളിൽ കല്ലുകൾ വച്ച് ഭാരം കൂട്ടാൻ ശ്രമിക്കുമ്പോൾ മറ്റ് ചിലർ തുടകളിൽ ഭാരമുള്ള വസ്തുക്കൾ കെട്ടിവച്ചാണ് അഭിമുഖപരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത്. 5 മുതൽ പത്തു കിലോഗ്രാം വരെ ഭാരമാണ് ഇങ്ങനെ കള്ളത്തരത്തിലൂടെ വർധിപ്പിച്ചു കാണിക്കുന്നത്. കള്ളത്തരം കാണിച്ച എട്ട് പേരെയെങ്കിലും അധികൃതർ കയ്യോടെ പിടികൂടിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഡ്രൈവർ, കണ്ടക്ടർ പോസ്റ്റുകളിലേക്കാണ് നിയമനം. 38,000 പേരാണ് ജോലിയ്ക്കായി അപേക്ഷിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. 

Read Also: പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം, പ്രതിയുടെ മൊബൈലില്‍ 500 ലേറെ അശ്ലീല ദൃശ്യങ്ങള്‍, പൊലീസ് ഞെട്ടി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം