
അഹമ്മദാബാദ്: ഗുജറാത്തിലെ പ്രശസ്ത കാർഡിയോളജിസ്റ്റായ ഗൗരവ് ഗാന്ധി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 41കാരനായ ഗൗരവ്, ജാംനഗറിലെ അറിയപ്പെടുന്ന കാർഡിയോളജിസ്റ്റായിരുന്നു. തിങ്കളാഴ്ച പതിവുപോലെ രോഗികളെ പരിശോധിക്കുക.ും അന്ന് രാത്രി നഗരത്തിലെ പാലസ് റോഡിലുള്ള തന്റെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.
ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ 6 മണിയോടെ വീട്ടുകാർ വിളിച്ചുണർത്താൻ ചെന്നപ്പോൾ അബോധാവസ്ഥയിൽ കാണുകയും ഉടനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചതായി സ്ഥിരീകരിച്ചു. ജാംനഗറിൽ നിന്ന് മെഡിക്കൽ ബിരുദവും അഹമ്മദാബാദിൽ നിന്ന് കാർഡിയോളജിയിൽ സ്പെഷ്യലൈസേഷനും പൂർത്തിയാക്കിയ ജാംനഗറിലായിരുന്നു പ്രാക്ടീസ്. ഫേസ്ബുക്കിൽ 'ഹാൾട്ട് ഹാർട്ട് അറ്റാക്ക്' എന്ന കാമ്പെയിന്റെ ഭാഗമായിരുന്നു ഇദ്ദേഹം.
ബാലസോർ ട്രെയിൻ ദുരന്തം; ഒടുവിൽ പ്രേമാനന്ദിനെ തേടി ആശുപത്രിയിൽ മാതാപിതാക്കളെത്തി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam