'കേസ് രേഖകൾ വാട്സാപ്പിലും അയയ്ക്കാം'; കൊവിഡിന്റെ പശ്ചാത്തലത്തിൽ അനുമതി നൽകി സുപ്രീംകോടതി

Web Desk   | Asianet News
Published : Jul 10, 2020, 02:21 PM IST
'കേസ് രേഖകൾ വാട്സാപ്പിലും അയയ്ക്കാം'; കൊവിഡിന്റെ പശ്ചാത്തലത്തിൽ അനുമതി നൽകി സുപ്രീംകോടതി

Synopsis

നോട്ടീസും കേസ് രേഖകളുമെല്ലാം ഇ മെയിൽ വഴിയും വാട്സാപ്പ് പോലുള്ള മെസഞ്ചർ സംവിധാനം വഴിയും കൈമാറാൻ സുപ്രീംകോടതി അനുമതി നൽകി. ഇത്തരത്തിൽ കേസ് രേഖകൾ കൈമാറുമ്പോൾ ആവശ്യമായ കരുതൽ ഉണ്ടാകണമെന്നും കോടതി പറഞ്ഞു.

ദില്ലി: കൊവിഡിന്റെ പശ്ചാത്തലത്തിൽ നോട്ടീസും കേസ് രേഖകളുമെല്ലാം ഇ മെയിൽ വഴിയും വാട്സാപ്പ് പോലുള്ള മെസഞ്ചർ സംവിധാനം വഴിയും കൈമാറാൻ സുപ്രീംകോടതി അനുമതി നൽകി. ഇത്തരത്തിൽ കേസ് രേഖകൾ കൈമാറുമ്പോൾ ആവശ്യമായ കരുതൽ ഉണ്ടാകണമെന്നും കോടതി പറഞ്ഞു.

അതേസമയം, ഉത്തർപ്രദേശിലെ പൊലീസ് ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ സുപ്രീംകോടതിയിൽ ഹർജി നൽകി. വികാസ് ദുബെയുടെ വലംകൈയായി അറിയപ്പെടുന്ന അമര്‍ ദുബെ അടക്കം അഞ്ച് അനുയായികൾ  വിവിധ ഏറ്റമുട്ടലുകളിലായി കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഘനശ്യാം ഉപാധ്യായ എന്ന അഭിഭാഷകൻ ഹർജിയുമായി കോടതിയെ സമീപിച്ചത്. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് ഇന്നലെ സമർപ്പിച്ച ഹർജിയിൽ ദുബെയും കൊല്ലപ്പെട്ടേക്കാം എന്ന് ആശങ്ക പ്രകടിപ്പിച്ചിരന്നു. 

ഇന്ന് രാവിലെയാണ് വികാസ് ദുബെ കൊല്ലപ്പെട്ടത്. പൊലീസിന്‍റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ദുബെ വെടിയേറ്റ് മരിച്ചുവെന്നാണ് വിശദീകരണം. തലയ്ക്ക് വെടിയേറ്റാണ് ദുബെ കൊല്ലപ്പെട്ടത്. നാല് വെടിയുണ്ടകളാണ് ദുബെയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയത്. 

Read Also: ഉത്തർപ്രദേശിലെ ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി...

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തമിഴ്നാട്ടിലെ എസ്ഐആര്‍: ഒരു കോടിയോളം വോട്ടർമാരെ നീക്കി, ഞെട്ടിക്കുന്ന നടപടി എന്ന് ഡിഎംകെ ,കരട് വോട്ടർ പട്ടികയെ സ്വാഗതം ചെയ്ത് ബിജെപിയും എഐഎഡിഎംകെയും
ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി