
ദില്ലി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്‍റെ ജാമ്യഹര്‍ജി ദില്ലി തീസ്ഹസാരി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ ഹർജി
പരിഗണിക്കവേ ദില്ലി പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതിഷേധിക്കുക എന്നത് മൗലിക അവകാശമാണെന്ന് പറഞ്ഞ കോടതി ജമാ മസ്ജിദ് പാക്കിസ്ഥാനിൽ അല്ലെന്ന് ദില്ലി പൊലീസ് ഓര്‍ക്കണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ആസാദിനെതിരെയുള്ള എല്ലാ കേസുകളുടെയും വിവരങ്ങൾ ഇന്ന് ഹാജരാക്കാനും നിർദ്ദേശമുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ജമാമസ്ജിദിന് മുന്നിലെ പ്രതിഷേധത്തിനിടെയാണ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam