
ഗാസിയാബാദ്: സഹപാഠിയെ കാണാനെന്ന പേരിൽ വീട്ടിലെത്തി. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് നാല് സഹപാഠികൾ. ഉത്തർ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഗാസിയാബാദിലെ ഹൗസിംഗ് സൊസൈറ്റിയിലെ വീട്ടിൽ 9ാം ക്ലാസുകാരി തനിച്ചായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയമുള്ള സുഹൃത്ത് പെൺകുട്ടിയെ കാണാനെത്തിയപ്പോൾ കുട്ടി പഠിക്കുന്ന സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾ വീട്ടിലേക്ക് തള്ളിക്കയറുകയായിരുന്നു.
സാധനങ്ങൾ വാങ്ങാനായി പുറത്ത് പോയ അമ്മ വരുമ്പോൾ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് നോക്കുമ്പോഴാണ് അയൽവാസികളായ വിദ്യാർത്ഥികൾ പീഡിപ്പിക്കുന്നത് കാണുന്നത്. പെൺകുട്ടിയുടെ അമ്മ മകളെ മുറിക്ക് പുറത്ത് എത്തിച്ചശേഷം അക്രമികളെ മുറിയിലിട്ട് പൂട്ടുകയായിരുന്നു. പിന്നാലെ ഇവർ പൊലീസിനെ വിളിക്കുകയായിരുന്നു. എന്നാൽ പൊലീസ് എത്തിയപ്പോഴേയ്ക്കും ഹൗസിംഗ് സൊസൈറ്റിയിലെ ചുമതലക്കാർ അക്രമികളെ തുറന്ന് വിട്ടതായാണ് 9ാം ക്ലാസുകാരിയുടെ അമ്മ ആരോപിക്കുന്നത്.
സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ പൊലീസ് നാല് വിദ്യാർത്ഥികൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. 11, 10, 9 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ഇവരിൽ മൂന്നു പേർ പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർഥികളാണ് പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മൊഴി എടുക്കുമെന്നാണ് കവിനഗർ എസിപി ഭാസ്കർ വർമ വിശദമാക്കുന്നത്. കേസിൽ അന്വേഷണം നടത്തുന്നതായും പൊലീസ് വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam