ക്ലബ്ബ് ഹൗസിലൂടെ മുസ്ലീം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം; ചോദ്യം ചെയ്തവരിൽ കോഴിക്കോട് സ്വദേശിനി, സ്ഥിരീകരണം

Web Desk   | Asianet News
Published : Jan 23, 2022, 11:18 AM ISTUpdated : Jan 23, 2022, 11:50 AM IST
ക്ലബ്ബ് ഹൗസിലൂടെ മുസ്ലീം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം; ചോദ്യം ചെയ്തവരിൽ കോഴിക്കോട് സ്വദേശിനി, സ്ഥിരീകരണം

Synopsis

കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ ചോദ്യം ചെയ്തെന്ന് ദില്ലി പൊലീസ് സ്ഥിരീകരിച്ചു.  അന്വേഷണവുമായി പെൺകുട്ടിയും കുടുംബവും സഹകരിച്ചു. പെൺകുട്ടിയുടെ ഫോണും ലാപ്പ്ടോപ്പും കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു.

ദില്ലി: ക്ലബ് ഹൗസ് (Club house) ആപ്പിലൂടെ മുസ്ലീം സ്ത്രീകള്‍ക്കെതിരായ (Muslim women) വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്തവരിൽ മലയാളി പെണ്‍കുട്ടിയുമെന്ന് സ്ഥിരീകരണം. കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ ചോദ്യം ചെയ്തെന്ന് ദില്ലി പൊലീസ് സ്ഥിരീകരിച്ചു.  അന്വേഷണവുമായി പെൺകുട്ടിയും കുടുംബവും സഹകരിച്ചു. പെൺകുട്ടിയുടെ ഫോണും ലാപ്പ്ടോപ്പും കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു.

കേസില്‍ പൊലീസ് തിരിച്ചറിഞ്ഞ ആറ് പേരില്‍ ഒരാള്‍ ഈ പെണ്‍കുട്ടിയാണ്. കേസില്‍ ലക്‌നൗ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ക്ലബ് ഹൗസ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സ്ത്രീകള്‍ക്കെതിരെ വളരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇതില്‍ എഫ്‌ഐആര്‍ (FIR) റജിസ്റ്റര്‍ ചെയ്യണമെന്നും ദില്ലി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ദില്ലി പൊലീസിനു നോട്ടീസ് നല്‍കിയിരുന്നു.  ക്ലബ് ഹൗസ് ചര്‍ച്ചയില്‍ മുസ്ലിം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. സമാനമായ മറ്റൊരു കേസില്‍ മുംബൈ പൊലീസ് മൂന്ന് യുവാക്കളെ ഹരിയാനയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തുടർച്ച ലക്ഷ്യമിട്ട് രം​ഗസ്വാമി, അട്ടിമറിക്കാനുറച്ച് പ്രതിപക്ഷം; പുതുച്ചേരിയിൽ പോര് കടുക്കും
അരിധമൻ ഒരു വാക്ക് മാത്രമല്ല, ശക്തി; ഇന്ത്യയുടെ മൂന്നാമത്തെ ആണവ അന്തർവാഹിനി ഐഎൻഎസ് അരിധമൻ രാജ്യത്തിന് സമർപ്പിച്ച് പ്രതിരോധമന്ത്രി