
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിലെ കൊവിഡ് ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ മരിച്ച രോഗികളുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സഹായധനം നല്‍കും. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.
കൊവിഡ് രോഗികളെ ചികിത്സിക്കുന്ന നാസിക്കിലെ ഡോ. സർക്കീർ ഹുസൈൻ മുനിസിപ്പൽ ആശുപത്രിയിൽ ഉച്ചയോടെയാണ് ദുരന്തമുണ്ടായത്. ഓക്സിജൻ ടാങ്കിലേക്ക് വാതകം നിറയ്ക്കുന്നതിനിടെ വാൽവിലുണ്ടായ തകരാറിനെ തുടര്‍ന്ന് വൻതോതിൽ വാതക ചോർച്ചയുണ്ടായി. ഓക്സിജൻ കിട്ടാതെ 22 രോഗികളാണ് മരിച്ചത്.
അരമണിക്കൂറോളം സമയമെടുത്താണ് ചോർച്ച അടച്ചത്. ഇതിനിടെ വെന്‍റിലേറ്ററിലുണ്ടായിരുന്ന രോഗികൾക്കാണ് ജീവൻ നഷ്ടമായത്. ആകെ 167 രോഗികളുണ്ടായിരുന്ന ആശുപത്രിയിൽ 61 പേരും അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളവരാണ്.
ഈ 61 പേർക്കും ഓക്സിജൻ നൽകിയാണ് ജീവൻ നിലനിർത്തിയിരുന്നത്. അപകടത്തിന് പിന്നാലെ 30 ഓളം രോഗികളെ ഉടൻ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും മറ്റിടങ്ങളിൽ നിന്നും ഓക്സിജൻ സിലിണ്ടറുകളെത്തിച്ചെന്നും ആശുപത്രി അധികൃതർ വിശദീകരിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam