നവവധു നേരിട്ടത് കൊടിയ പീഡനം; ഭർത്താവ് സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചു, വിവാഹം നടത്തിയത് സ്വവർഗാനുരാഗിയാണെന്നത് മറച്ചുവച്ച്

Published : Dec 05, 2025, 02:08 AM ISTUpdated : Dec 05, 2025, 02:13 AM IST
 newlywed tortured by husband in Pune

Synopsis

പുനെയിൽ നവവധു ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും ക്രൂരമായ പീഡനം നേരിട്ടതായി പരാതി. സ്വവർഗാനുരാഗിയായ ഭർത്താവ് സിഗരറ്റ് കൊണ്ട് പൊള്ളിച്ചെന്നും, പണം ആവശ്യപ്പെട്ട് ഉപദ്രവിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. 

പുനെ: നവവധുവിന് ഭർത്താവിന്‍റെ വീട്ടിൽ കൊടിയ പീഡനം ഏൽക്കേണ്ടി വന്നതായി പരാതി. ഭർത്താവ് തന്‍റെ സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചായി 29കാരി നൽകിയ പരാതിയിൽ പറയുന്നു. വിവാഹ ദിനം മുതൽ തന്നോട് ഒരു അടുപ്പവും കാണിക്കാതിരുന്ന ഭർത്താവ് സ്വവർഗാനുരാഗിയാണെന്ന് താൻ തിരിച്ചറിഞ്ഞെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് യുവതിയുടെ ഭർത്താവിനും നാല് ബന്ധുക്കൾക്കുമെതിരെ കേസെടുത്തു.

മഹാരാഷ്ട്രയിലെ പുനെയിൽ യെർവാഡയിലാണ് സംഭവം. ഈ വർഷം ഏപ്രിലിലാണ് പരാതിക്കാരിയും 33കാരനായ യുവാവും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ആദ്യ ദിവസം മുതൽ ഭർത്താവ് അകലം പാലിച്ചിരുന്നുവെന്ന് യുവതി പറഞ്ഞു. ശാരീരിക ബന്ധമൊന്നും ഉണ്ടായില്ല. വൈദ്യപരിശോധന നടത്താമെന്ന് യുവതി പറഞ്ഞപ്പോൾ താൻ പൂർണ ആരോഗ്യവാനാണ് എന്നായിരുന്നു യുവാവിന്‍റെ മറുപടി. എന്നിട്ടും പെരുമാറ്റത്തിൽ മാറ്റമൊന്നും ഉണ്ടായില്ലെന്ന് യുവതി പറഞ്ഞു.

പുറത്തുപറയരുതെന്ന് ഭർതൃവീട്ടുകാരുടെ ഭീഷണി

രണ്ട് മാസമായിട്ടും ഇതു തുടർന്നതോടെ യുവതി ഭർതൃവീട്ടുകാരെ സമീപിച്ചു. പക്ഷേ തന്നെ ആശ്വസിപ്പിക്കുന്നതിന് പകരം ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയാണ് ഭർതൃ വീട്ടുകാർ ചെയ്തതെന്ന് യുവതി പറയുന്നു. അതിനിടെയാണ് ഭർത്താവ് സിഗരറ്റ് കുറ്റി കൊണ്ട് തന്നെ പൊള്ളിച്ചതെന്നും യുവതി പറഞ്ഞു. തുടർന്ന് മാതാപിതാക്കളുടെ വീട്ടിലേക്ക് പോകാൻ ശ്രമിച്ചപ്പോൾ, സഹോദരിമാരുടെ ഭർത്താക്കന്മാർ തടഞ്ഞു. ഭർത്താവിന് ജിംനേഷ്യത്തിൽ പോകാൻ വീട്ടിൽ നിന്നും 60,000 രൂപ കൊണ്ടുവരാൻ നിർബന്ധിച്ചുവെന്നും യുവതി ആരോപിച്ചു.

പിന്നീട് താൻ സ്വവർഗാനുരാഗിയാണെന്ന് ഭർത്താവ് സമ്മതിച്ചതായും യുവതി പറഞ്ഞു. തുടർന്ന് യുവതി മാതാപിതാക്കളുടെ വീട്ടിൽ തിരിച്ചെത്തി. എന്നിട്ടാണ് യർവാഡ സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് യുവാവ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരക്കേറിയ ജങ്ഷനിൽ ഒന്നൊന്നായി ഡസനോളം ബൈക്കുകൾ റോഡിൽ തെന്നി വീണുകൊണ്ടിരുന്നു, നടുക്കുന്ന വീഡിയോ, റോഡിലെ മാലിന്യം വില്ലൻ
'കാല് പോയാലും വേണ്ടില്ല എംബിബിഎസ് സീറ്റ് വേണം', ഭിന്നശേഷി ക്വാട്ടയിൽ ഇടം നേടാൻ സ്വന്തം കാൽ മുറിച്ച് മാറ്റി യുവാവ്